ഫാ.ജിബു ജെ.ജാജിൻ
റോം: കൊറോണ പകർച്ചവ്യാധിയിൽ നിന്ന് ലോകത്തെ മോചിപ്പിക്കണമേ എന്ന പ്രാർത്ഥനയുമായി ഫ്രാൻസിസ് പാപ്പായുടെ തീർഥാടനയാത്ര. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വത്തിക്കാനിൽ നിന്ന് യാത്രയാരംഭിച്ച പാപ്പാ ആദ്യം സാന്താ മരിയ മജോറെ ബസിലിക്കയും, തുടർന്ന് സാൻ മർചെല്ലോ അൽ കോർസോ പള്ളിയും സന്ദർശിച്ചുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാരിയോ ബ്രൂണി പറഞ്ഞു.
പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിനായി സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിക്കുകയും, തുടർന്ന് വിയ ദെൽ കോർസോയിലൂടെ കാൽനടയായി ഒരു തീർത്ഥാടകനെപ്പോലെ പരിശുദ്ധ പിതാവ് സാൻ മർചെല്ലോ അൽ കോർസോ പള്ളിയിലെ അത്ഭുതകരമായ ക്രൂശിതരൂപത്തിന്റെ മുന്നിൽ നിന്ന് പകർച്ചവ്യാധിയുടെ ദൂരീകരണത്തിനായി പ്രാർത്ഥിച്ചു. 1522-ൽ റോമിലുണ്ടായ ‘മഹാബാധ’യുടെ നിർമ്മാർജ്ജനം ആഘോഷിക്കാൻ പിൽക്കാലത്ത് നഗരത്തിന്റെ സമീപപ്രദേശങ്ങളിലൂടെ ഈ വിശുദ്ധ കുരിശും വഹിച്ച് തീർത്ഥയാത്ര നടത്തുന്ന പതിവുണ്ടായിരുന്നു.
തന്റെ തീർത്ഥാടനത്തിലുടനീളം ഇറ്റലിയെയും, ലോകത്തെയും ബാധിക്കുന്ന പകർച്ചവ്യാധിയുടെ നിർമ്മാർജ്ജനത്തിന് ദൈവീക ഇടപെടലിനായി പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. കൂടാതെ, രോഗികൾക്ക് രോഗശാന്തി നൽകാനും, ഈ ദിവസങ്ങളിൽ ഈ മഹാവിപത്തിന് ഇരകളായവരെ അനുസ്മരിച്ചുകൊണ്ടും, അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആശ്വാസം ലഭിക്കാനുമായും പാപ്പാ പ്രാർത്ഥിച്ചു. അതുപോലെതന്നെ, ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്‌സുമാർ, എന്നിവരുടെ അക്ഷീണമായ പ്രവർത്തനത്തെയും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ പ്രയത്നിക്കുന്ന എല്ലാവരുടെയും ഉദ്യമങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിച്ചു.
മുൻപ്, 593-ൽ ഗ്രിഗറി പാപ്പാ റോമിൽ ഉണ്ടായ പ്ലേഗ് പകർച്ചവ്യാധി നിർമ്മാർജ്ജനം ചെയ്യാൻ സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചിരുന്നു. പിന്നീട്, 1837-ൽ ഗ്രിഗറി പതിനാറാമൻ പാപ്പാ കോളറ പകർച്ചവ്യാധി ദൂരീകരിക്കുന്നതിനായി സാന്താ മരിയ മജോറെയിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിച്ചിട്ടുണ്ട്.
ഇറ്റലിയിൽ മരണം 1809 ആയി, കഴിഞ്ഞ 24 മണിക്കൂറിൽ (ഞായറാഴ്ച) മരിച്ചത് 368 പേർ. രോഗബാധിതർ 24747 പേർ.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.