സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ മെയ് എട്ടാം തീയതി പ്രഭാതബലിമധ്യേ നൽകിയ വലിയ ഉത്ബോധനം ‘പിശാചിന്‍റെ കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക’ എന്നതായിരുന്നു.
വലിയൊരു പ്രലോഭകനാണ് പിശാച്. അവൻ പല രൂപത്തിലും ഭാവത്തിലും നമ്മെ സമീപിക്കും. നമുക്ക് അത്രവേഗം അവനെ മനസ്സിലാകുകയില്ല. കാരണം, നമ്മെ പ്രലോഭിപ്പിക്കുന്നതിനുള്ള അവന്‍റെ കഴിവ് അപാരമാണ്, സാഹചര്യത്തിന് അനുസരിച്ച് അവൻ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും
അവൻ നമുക്ക് ധാരാളം പ്രതീക്ഷകളും വാഗ്ദാനങ്ങളും തരും, ആകർഷണീയമായ സമ്മാനങ്ങൾ തരും, അവയിലെ നൈമിഷികത നമുക്ക് മനസിലാവില്ല. സമ്മാനപ്പൊതിയുടെ ആകർഷിണികതയിൽ നമ്മൾ അകപ്പെട്ടുപോകും.
അവൻ നമ്മുടെ ബൗദ്ധിക തലത്തെ നിരന്തരം വീക്ഷിക്കുകയും വ്യത്യസ്തങ്ങളും ആകർഷകവും എന്ന് തോന്നുന്നതുമായ ചിന്തകൾ നൽകിക്കൊണ്ടേയിരിക്കും. അങ്ങനെ, നമ്മുടെ ദുരഭിമാനത്തിനും ജിജ്ഞാസയ്ക്കും ഉതകുന്ന വാക്കുകളിലൂടെ അവന്‍റെ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.
ചീങ്കണ്ണിയെ വേട്ടയാടുന്നവർ, അതിന് ജീവൻ നഷ്ടപ്പെടാറായി എന്ന് മനസിലാക്കിയാലും അതിനെ സമീപിക്കുകയില്ല. കാരണം, അപ്പോഴും അതിന് മനുഷ്യനെ ആക്രമിക്കുന്നതിന് കഴിയും. അതുപോലെതന്നെ, ചങ്ങലയ്ക്കാനിട്ടിരിക്കുന്നതെങ്
എപ്പോഴും നുണയുടെ വാഗ്ദാനങ്ങളാണ് അവനുതരാണുള്ളത്. വിഡ്ഢികളായ നമ്മൾ അതു പലപ്പോഴും വിശ്വസിക്കുകയും ചെയ്യും. ‘വാസ്തവത്തിൽ പിശാച് നുണയനും നുണയുടെ പിതാവുമാണ്’. അവനു മനോഹരമായി സംസാരിക്കാനറിയാം. അവൻ സർവ്വവും നഷ്ടപ്പെടുത്തുന്നവനാണ് എങ്കിലും, വിജയിയെപ്പോലെ അവതരിക്കും. കരിമരുന്നു പ്രയോഗത്തിലെ പ്രഭപോലെ, അവന്‍റെ പ്രഭയും ശക്തവും ആകർഷകവും ആണെങ്കിലും നൈമിഷികമായിരിക്കും.
അതുകൊണ്ട്, പ്രാർത്ഥനയിലും ജാഗ്രതയിലും ജീവിക്കാം. ‘കർത്താവായ നമ്മുടെ ദൈവം സൗമ്യനും നിത്യനുമാണ്’ അവനിൽ നിരന്തരം ആശ്രയിക്കാൻ ശ്രദ്ധിക്കുകയും ചെയ്യാമെന്ന് ആഹ്വാനം ചെയ്യുകയും, പരിശുദ്ധ അമ്മയിൽ ആശ്രയം വയ്ക്കുന്നതിന് ഉപദേശിക്കുകയും ചെയ്തു ഫ്രാൻസിസ് പാപ്പാ.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.