
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ മെയ് എട്ടാം തീയതി പ്രഭാതബലിമധ്യേ നൽകിയ വലിയ ഉത്ബോധനം ‘പിശാചിന്‍റെ കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക’ എന്നതായിരുന്നു.
വലിയൊരു പ്രലോഭകനാണ് പിശാച്. അവൻ പല രൂപത്തിലും ഭാവത്തിലും നമ്മെ സമീപിക്കും. നമുക്ക് അത്രവേഗം അവനെ മനസ്സിലാകുകയില്ല. കാരണം, നമ്മെ പ്രലോഭിപ്പിക്കുന്നതിനുള്ള അവന്‍റെ കഴിവ് അപാരമാണ്, സാഹചര്യത്തിന് അനുസരിച്ച് അവൻ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും
അവൻ നമുക്ക് ധാരാളം പ്രതീക്ഷകളും വാഗ്ദാനങ്ങളും തരും, ആകർഷണീയമായ സമ്മാനങ്ങൾ തരും, അവയിലെ നൈമിഷികത നമുക്ക് മനസിലാവില്ല. സമ്മാനപ്പൊതിയുടെ ആകർഷിണികതയിൽ നമ്മൾ അകപ്പെട്ടുപോകും.
അവൻ നമ്മുടെ ബൗദ്ധിക തലത്തെ നിരന്തരം വീക്ഷിക്കുകയും വ്യത്യസ്തങ്ങളും ആകർഷകവും എന്ന് തോന്നുന്നതുമായ ചിന്തകൾ നൽകിക്കൊണ്ടേയിരിക്കും. അങ്ങനെ, നമ്മുടെ ദുരഭിമാനത്തിനും ജിജ്ഞാസയ്ക്കും ഉതകുന്ന വാക്കുകളിലൂടെ അവന്‍റെ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.
ചീങ്കണ്ണിയെ വേട്ടയാടുന്നവർ, അതിന് ജീവൻ നഷ്ടപ്പെടാറായി എന്ന് മനസിലാക്കിയാലും അതിനെ സമീപിക്കുകയില്ല. കാരണം, അപ്പോഴും അതിന് മനുഷ്യനെ ആക്രമിക്കുന്നതിന് കഴിയും. അതുപോലെതന്നെ, ചങ്ങലയ്ക്കാനിട്ടിരിക്കുന്നതെങ്
എപ്പോഴും നുണയുടെ വാഗ്ദാനങ്ങളാണ് അവനുതരാണുള്ളത്. വിഡ്ഢികളായ നമ്മൾ അതു പലപ്പോഴും വിശ്വസിക്കുകയും ചെയ്യും. ‘വാസ്തവത്തിൽ പിശാച് നുണയനും നുണയുടെ പിതാവുമാണ്’. അവനു മനോഹരമായി സംസാരിക്കാനറിയാം. അവൻ സർവ്വവും നഷ്ടപ്പെടുത്തുന്നവനാണ് എങ്കിലും, വിജയിയെപ്പോലെ അവതരിക്കും. കരിമരുന്നു പ്രയോഗത്തിലെ പ്രഭപോലെ, അവന്‍റെ പ്രഭയും ശക്തവും ആകർഷകവും ആണെങ്കിലും നൈമിഷികമായിരിക്കും.
അതുകൊണ്ട്, പ്രാർത്ഥനയിലും ജാഗ്രതയിലും ജീവിക്കാം. ‘കർത്താവായ നമ്മുടെ ദൈവം സൗമ്യനും നിത്യനുമാണ്’ അവനിൽ നിരന്തരം ആശ്രയിക്കാൻ ശ്രദ്ധിക്കുകയും ചെയ്യാമെന്ന് ആഹ്വാനം ചെയ്യുകയും, പരിശുദ്ധ അമ്മയിൽ ആശ്രയം വയ്ക്കുന്നതിന് ഉപദേശിക്കുകയും ചെയ്തു ഫ്രാൻസിസ് പാപ്പാ.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.