Categories: Articles

കൃപ ചാലിച്ച പൗരോഹിത്യം

സി.ജെസ്സിൻ എൻ.എസ്‌., കുന്നോത്ത്

ബുദ്ധിയല്ല കൃപയാണ് പൗരോഹിത്യത്തിന്റെ അടിസ്ഥാനമെന്ന് ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനി തന്റെ ജീവിതം വഴി നമ്മെ പഠിപ്പിക്കുന്നു. “അല്ലയോ പുരോഹിതാ നീ എത്രയോ ശ്രേഷ്ഠനാണ്” എന്ന് ഓരോ പുരോഹിതനെയും നോക്കി സഭാമക്കളായ നമുക്ക് അഭിമാനത്തോടെ പറയാം. പുരോഹിതൻ എന്നാൽ, ‘ക്രിസ്തുവിന്റെ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ വേണ്ടി ഒരായുഷ്ക്കാലം മുഴുവൻ മാറ്റിവെച്ച്, സഭയുടെ ദൗത്യം അർത്ഥവത്തായി നിർവഹിക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷനാണ്’. അതെ, പുരോഹിതൻ ദൈവവജനത്തിലെ ഒരംഗമാണ്. മറ്റ് അംഗങ്ങളിൽ നിന്ന് പ്രത്യേകമായ വിളി സ്വീകരിച്ച്, ദൈവത്തിനും ദൈവജനത്തിനും ഇടയിൽ ശുശ്രൂഷ ചെയ്യുന്നവൻ. അവന്റെ ശ്രേഷ്ഠതയോടൊപ്പം തന്നെ വലുതാണ് ദൈവം അവനെ ഭരമേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളും.

പുതിയനിയമത്തിലെ പുരോഹിതർ: “മനുഷ്യരിൽ നിന്ന് വേർതിരിച്ച്, ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനുഷ്യർക്കുവേണ്ടി ചെയ്യുവാൻ നിയോഗിക്കപ്പെടുന്ന വ്യക്തി” (Presbyterorum Ordinis). ഈ തിരിച്ചറിവോടെ, തെരഞ്ഞെടുപ്പിന്റെ ശ്രേഷ്ഠത മനസ്സിലാക്കി, ആഘോഷങ്ങൾക്കും ആഡംബരങ്ങൾക്കും അപ്പുറം ശുശ്രൂഷയുടെ വിവിധ രൂപങ്ങളും ഭാവങ്ങളും ഏറ്റെടുത്തുകൊണ്ട്, ജീവിതസാക്ഷ്യത്തിലൂടെ തന്റെ അജഗണങ്ങൾക്കുവേണ്ടി അൾത്താരയ്ക്ക് മുന്നിൽ കരങ്ങൾ ഉയർത്തുന്ന പുരോഹിതരെ നമുക്ക് നന്ദിയോടെ അനുസ്മരിക്കാം.

ഓരോ പുരോഹിതനും അനുദിന ബലിയർപ്പണത്തിലൂടെ, ബലിപീഠത്തിൽ നിന്ന് ശക്തിയും കരുത്തും സ്വീകരിച്ച്, ഏവർക്കും ആത്മീയ വെളിച്ചവും കരുതും കരുതലും നൽകുന്നു. അതെ, എന്റെ വീഴ്ചയിൽ എനിക്ക് ബലം നൽകുവാൻ, എന്റെ തകർച്ചയിൽ എനിക്ക് ആശ്വാസവാക്ക് പകരുവാൻ, എന്റെ പാപത്തിന്റെ ബന്ധനങ്ങളെ ഏറ്റെടുക്കുവാൻ, ദൈവം തിരഞ്ഞെടുത്ത് നിയോഗിച്ച നമ്മിലെ ഒരുവൻ. അതുപോലെതന്നെ ഈ കാലഘട്ടത്തിൽ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും കടന്നുവരുന്ന ചെന്നായ്ക്കൾ… സഭയ്ക്കും വിശ്വാസത്തിനും അജഗണത്തിനുമെതിരെ ആഞ്ഞടിക്കുമ്പോൾ ആടുകളെ വിട്ടോടിപോകാതെ, ആടുകളോട് ചേർന്നുനിൽക്കുന്ന ഇടയ ശുശ്രൂഷകൻ. അതെ, അതാണ് പുരോഹിതന്റെ ധർമ്മം.

എസക്കിയേലിന്റെ പുസ്തകം 34-Ɔο അധ്യായത്തിൽ പറയുന്നതുപോലെ; ‘ഇതാ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടെത്തും. ജനങ്ങളുടെ ഇടയിൽ നിന്ന് ഞാൻ അവരെ കൊണ്ടുവരും. ഞാൻ അവരെ ഒരുമിച്ചു കൂട്ടും’. ഈ വചനത്തെ ഊന്നുവടിയും ദണ്ഡുമായി കണ്ടുകൊണ്ട് എല്ലാമുപേക്ഷിച്ച് ശുശ്രൂഷയിലേക്ക് തങ്ങളെ തന്നെ മാറ്റിവെച്ചിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട പുരോഹിത സഹോദരങ്ങളെ ഓർക്കാം. മുറിവേറ്റതിനെ വെച്ച്കെട്ടുവാനും, നഷ്ടപ്പെട്ടുപോയതിനെ അന്വേഷിച്ച് കണ്ടെത്തുവാനും വേണ്ടി, മരണത്തിന്റെ നിഴൽ വീണ താഴ് വരയിലൂടെയും ഭയംകൂടാതെ നടന്നുനീങ്ങുന്നവരാണ് പുരോഹിതർ. ഈ പുരോഹിതരെ നോക്കി സ്വർഗ്ഗം സന്തോഷിക്കുമ്പോൾ, സഭാമക്കളായ നമുക്കും നമ്മുടെ നമ്മുടെ നല്ല ഇടയൻമാർക്കായി പ്രാർത്ഥനൾ സമർപ്പിക്കാം, ദിവ്യബലിയർപ്പിക്കാം, കാവൽ മാലാഖമാരുടെ സംരക്ഷണം യാചിക്കാം.

എല്ലാ വൈദീകർക്കും തിരുനാൾ ആശംസകൾ…

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago