
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അജപാലകർ സഭയുടെ ചാലകശക്തിയാണ്, അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട്, എന്നും ജാഗ്രതയോടെ ഉണർന്നിരിക്കുന്ന അജപാലകർക്കായി വിശ്വാസസമൂഹം നിരന്തരം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സാന്താ മാർത്താ കപ്പേളയിൽ, നാലാം തീയതി വെള്ളിയാഴ്ച പ്രഭാതബലിയർപ്പണവേളയിലെ വചനസന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
“ജാഗ്രതയോടെ ഉറക്കമിളച്ചു കാത്തിരിക്കുക” എന്നാൽ, അജഗണങ്ങളുടെ ജീവിതത്തോട് ഇടയൻ ഉൾച്ചേരുക എന്നതാണ്. കൂലിക്കാരനല്ലാത്ത ഇടയന്‍ മാത്രമേ ഓരോന്നിനെയും സംരക്ഷിക്കുവാനും, ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ സമൂഹത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും സാധിക്കുകയുള്ളൂ എന്ന് പാപ്പാ പറഞ്ഞു.
ഒരു ഇടയൻ ഇടയനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമീപ്യം കൊണ്ടാണ് എന്നത് മറക്കാതിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
അതിനാൽ, ദൈവം നമുക്ക് നല്ല അജപാലകരെ നൽകുന്നതിനായി പ്രാർത്ഥിക്കാമെന്നും, സഭയിൽ ഇടയന്മാരുടെ അഭാവമുണ്ടായാൽ അതിനു മുന്നോട്ടു പോകാനാവില്ലെന്നും പാപ്പാ വ്യക്തമാക്കി.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.