
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അജപാലകർ സഭയുടെ ചാലകശക്തിയാണ്, അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട്, എന്നും ജാഗ്രതയോടെ ഉണർന്നിരിക്കുന്ന അജപാലകർക്കായി വിശ്വാസസമൂഹം നിരന്തരം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സാന്താ മാർത്താ കപ്പേളയിൽ, നാലാം തീയതി വെള്ളിയാഴ്ച പ്രഭാതബലിയർപ്പണവേളയിലെ വചനസന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
“ജാഗ്രതയോടെ ഉറക്കമിളച്ചു കാത്തിരിക്കുക” എന്നാൽ, അജഗണങ്ങളുടെ ജീവിതത്തോട് ഇടയൻ ഉൾച്ചേരുക എന്നതാണ്. കൂലിക്കാരനല്ലാത്ത ഇടയന്‍ മാത്രമേ ഓരോന്നിനെയും സംരക്ഷിക്കുവാനും, ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ സമൂഹത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും സാധിക്കുകയുള്ളൂ എന്ന് പാപ്പാ പറഞ്ഞു.
ഒരു ഇടയൻ ഇടയനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമീപ്യം കൊണ്ടാണ് എന്നത് മറക്കാതിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
അതിനാൽ, ദൈവം നമുക്ക് നല്ല അജപാലകരെ നൽകുന്നതിനായി പ്രാർത്ഥിക്കാമെന്നും, സഭയിൽ ഇടയന്മാരുടെ അഭാവമുണ്ടായാൽ അതിനു മുന്നോട്ടു പോകാനാവില്ലെന്നും പാപ്പാ വ്യക്തമാക്കി.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.