
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അജപാലകർ സഭയുടെ ചാലകശക്തിയാണ്, അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട്, എന്നും ജാഗ്രതയോടെ ഉണർന്നിരിക്കുന്ന അജപാലകർക്കായി വിശ്വാസസമൂഹം നിരന്തരം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സാന്താ മാർത്താ കപ്പേളയിൽ, നാലാം തീയതി വെള്ളിയാഴ്ച പ്രഭാതബലിയർപ്പണവേളയിലെ വചനസന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
“ജാഗ്രതയോടെ ഉറക്കമിളച്ചു കാത്തിരിക്കുക” എന്നാൽ, അജഗണങ്ങളുടെ ജീവിതത്തോട് ഇടയൻ ഉൾച്ചേരുക എന്നതാണ്. കൂലിക്കാരനല്ലാത്ത ഇടയന്‍ മാത്രമേ ഓരോന്നിനെയും സംരക്ഷിക്കുവാനും, ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ സമൂഹത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനും സാധിക്കുകയുള്ളൂ എന്ന് പാപ്പാ പറഞ്ഞു.
ഒരു ഇടയൻ ഇടയനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമീപ്യം കൊണ്ടാണ് എന്നത് മറക്കാതിരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
അതിനാൽ, ദൈവം നമുക്ക് നല്ല അജപാലകരെ നൽകുന്നതിനായി പ്രാർത്ഥിക്കാമെന്നും, സഭയിൽ ഇടയന്മാരുടെ അഭാവമുണ്ടായാൽ അതിനു മുന്നോട്ടു പോകാനാവില്ലെന്നും പാപ്പാ വ്യക്തമാക്കി.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.