Categories: Daily Reflection

കുറ്റമറ്റ വിശ്വാസ ജീവിതം കെട്ടിപ്പടുക്കാം

കുറ്റമറ്റ വിശ്വാസ ജീവിതം കെട്ടിപ്പടുക്കാം

ജറെമിയ 31 : 1-7
മത്തായി 15 : 21-28

“അവള്‍ അവനെ പ്രണമിച്ച്‌ കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന്‌ അപേക്‌ഷിച്ചു”.

കാനാൻകാരി സ്ത്രീയുടെ വിശ്വാസ തീക്ഷ്ണതയാണ് ഇന്നത്തെ ചിന്താവിഷയം. അവളുടെ വിശ്വാസതീക്ഷണതയ്ക്ക് വ്യത്യസ്തങ്ങളായ തലങ്ങൾ കാണാനാകും.

1) അവൾ യേശുവിനെ വിടാതെ പിന്തുടർന്ന് തന്റെ ആവശ്യം ഉണർത്തിക്കുന്നു. അതുകൊണ്ടാണല്ലോ ശിഷ്യന്മാർ പറയുന്നത്: ‘അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ’.

2) അവൾ കേണപേക്ഷിക്കുകയായിരുന്നു. സുവിശേഷം പറയുന്നതിങ്ങനെ : ‘അവള്‍ അവനെ പ്രണമിച്ച്‌ കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന്‌ അപേക്‌ഷിച്ചു’.

3) അവൾ പരീക്ഷണത്തിന് വിധേയയായി. യേശുവിന്റെ വാക്കുകൾ അങ്ങേയറ്റം മുറിപ്പെടുത്തുന്നതായിരുന്നു. എന്നിട്ടും അവൾ അതിനെ അതിജീവിച്ചു.

4) അവളുടെ പ്രതികരണം കുറ്റമറ്റതായിരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടാണല്ലോ യേശു പറയുന്നത് : “സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ” എന്ന്.

5) അവൾ യേശുവിന്റെ വാക്കുകൾ അതേപടി വിശ്വസിക്കുന്നു. അതുകൊണ്ടാണ് സുവിശേഷം പറയുന്നത് : ‘ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി’ എന്ന്.

സ്നേഹമുള്ളവരെ, കാനാൻകാരി സ്ത്രീ നമുക്ക് ഒരു ജീവിത പാഠമാണ്. അതായത്, യേശുവിൽ ആശ്രയിക്കുക എന്നാൽ ഇപ്രകാരമുള്ള ആശ്രയിക്കലാകണം എന്നുള്ള പാഠം. കുറ്റമറ്റ വിശ്വാസ ജീവിതം പടുത്തുയർത്തതാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ. ആത്മാർഥമായി ഓരോ ദിനവും കർത്താവിനോട് യാചിക്കേണ്ടതും ഇതുതന്നെയാണ്: പിതാവായ ദൈവമേ, എന്നിൽ ക്രിസ്തുവിലുള്ള കുറ്റമറ്റ വിശ്വാസം നൽകേണമേ എന്ന്.

vox_editor

Share
Published by
vox_editor

Recent Posts

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

2 days ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

2 days ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

5 days ago

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 weeks ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

3 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

4 weeks ago