
ജറെമിയ 31 : 1-7
മത്തായി 15 : 21-28
“അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്‌ഷിച്ചു”.
കാനാൻകാരി സ്ത്രീയുടെ വിശ്വാസ തീക്ഷ്ണതയാണ് ഇന്നത്തെ ചിന്താവിഷയം. അവളുടെ വിശ്വാസതീക്ഷണതയ്ക്ക് വ്യത്യസ്തങ്ങളായ തലങ്ങൾ കാണാനാകും.
1) അവൾ യേശുവിനെ വിടാതെ പിന്തുടർന്ന് തന്റെ ആവശ്യം ഉണർത്തിക്കുന്നു. അതുകൊണ്ടാണല്ലോ ശിഷ്യന്മാർ പറയുന്നത്: ‘അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ’.
2) അവൾ കേണപേക്ഷിക്കുകയായിരുന്നു. സുവിശേഷം പറയുന്നതിങ്ങനെ : ‘അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്‌ഷിച്ചു’.
3) അവൾ പരീക്ഷണത്തിന് വിധേയയായി. യേശുവിന്റെ വാക്കുകൾ അങ്ങേയറ്റം മുറിപ്പെടുത്തുന്നതായിരുന്നു. എന്നിട്ടും അവൾ അതിനെ അതിജീവിച്ചു.
4) അവളുടെ പ്രതികരണം കുറ്റമറ്റതായിരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടാണല്ലോ യേശു പറയുന്നത് : “സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ” എന്ന്.
5) അവൾ യേശുവിന്റെ വാക്കുകൾ അതേപടി വിശ്വസിക്കുന്നു. അതുകൊണ്ടാണ് സുവിശേഷം പറയുന്നത് : ‘ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി’ എന്ന്.
സ്നേഹമുള്ളവരെ, കാനാൻകാരി സ്ത്രീ നമുക്ക് ഒരു ജീവിത പാഠമാണ്. അതായത്, യേശുവിൽ ആശ്രയിക്കുക എന്നാൽ ഇപ്രകാരമുള്ള ആശ്രയിക്കലാകണം എന്നുള്ള പാഠം. കുറ്റമറ്റ വിശ്വാസ ജീവിതം പടുത്തുയർത്തതാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ. ആത്മാർഥമായി ഓരോ ദിനവും കർത്താവിനോട് യാചിക്കേണ്ടതും ഇതുതന്നെയാണ്: പിതാവായ ദൈവമേ, എന്നിൽ ക്രിസ്തുവിലുള്ള കുറ്റമറ്റ വിശ്വാസം നൽകേണമേ എന്ന്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.