ഏശയ്യാ 38,1-6.21-22.7-8
മത്തായി 12 : 1-8
“ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്”
യേശുവിന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഇതുകണ്ട ഫരിസേയർക്ക് യേശുവും ശിഷ്യന്മാരും കുറ്റവാളികളായി. അവരോട് യേശു പറയുന്നു : “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നതിന്റെ അർഥം പോയി പഠിക്കുവിനെന്ന്.
ഇന്ന് ക്രിസ്തു എന്നോടും നിങ്ങളോടും ഇതേ കാര്യം ആവശ്യപ്പെടുന്നുണ്ട് – “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” ആയതിനാൽ, അതിന്റെ അർഥം പഠിച്ച്, മനസിലാക്കി ജീവിക്കുവിൻ എന്ന്. നമ്മൾ ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം കൊടുക്കുക – ‘ബലിക്കോ’ അതോ ‘കരുണയ്ക്കോ’.
സത്യത്തിൽ ബലിയും കരുണയും ഒരു തരത്തിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയല്ലേ? കാരണം, “ഞാൻ ബലിയാകാൻ തയാറാകാതെ എങ്ങനെ എനിക്ക് കരുണയാകാൻ സാധിക്കും”. എനിക്കുതോന്നുന്നു, കരുണയാകണമെങ്കിൽ ഞാൻ ബലിയായി മാറിയേ പറ്റുകയുള്ളൂ.
ബലിയാവുക എളുപ്പമല്ല, കാരണം അതിന് ‘സ്വയം നൽകലിന്റെ മനോഭാവം വേണം’. ക്രിസ്തു പറയുന്നതിലെ അർഥം ഒരുപടികൂടി മുന്നിലാണ്. കാരണം, ബലിയാകേണ്ടത് എന്റെ കടമയാണ്. അതുകൊണ്ട്, അതിനെക്കുറിച്ച് കൂടുതൽ ഊറ്റം കൊള്ളേണ്ട എന്ന് സാരം.
ക്രിസ്തു പഠിപ്പിക്കുക നീ കരുണയായി മാത്രം അറിയപ്പെട്ടാൽ മതിയെന്നാണ്. സത്യത്തിൽ നമ്മൾ പലപ്പോഴും വീണുപോകുന്നത് ഇവിടെയാണ്. കാരണം, നാം പലപ്പോഴും ആദ്യം ആഗ്രഹിക്കുക ‘ഞാൻ ബലിയായി തീർന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തനാണ്’. ഇവിടെയാണ് കരുണായകൽ നമ്മുടെ മുൻപിൽ ഒരു വെല്ലുവിളിയാകുന്നത്.
നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം, കർത്താവേ, സ്വയം നൽകലിന്റെ ബലിയായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവർക്ക് സാധിക്കുന്ന വിധത്തിലെല്ലാം കരുണയുടെ പ്രതിരൂപമായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.