
ഏശയ്യാ 38,1-6.21-22.7-8
മത്തായി 12 : 1-8
“ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്”
യേശുവിന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഇതുകണ്ട ഫരിസേയർക്ക് യേശുവും ശിഷ്യന്മാരും കുറ്റവാളികളായി. അവരോട് യേശു പറയുന്നു : “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നതിന്റെ അർഥം പോയി പഠിക്കുവിനെന്ന്.
ഇന്ന് ക്രിസ്തു എന്നോടും നിങ്ങളോടും ഇതേ കാര്യം ആവശ്യപ്പെടുന്നുണ്ട് – “ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്” ആയതിനാൽ, അതിന്റെ അർഥം പഠിച്ച്, മനസിലാക്കി ജീവിക്കുവിൻ എന്ന്. നമ്മൾ ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം കൊടുക്കുക – ‘ബലിക്കോ’ അതോ ‘കരുണയ്ക്കോ’.
സത്യത്തിൽ ബലിയും കരുണയും ഒരു തരത്തിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയല്ലേ? കാരണം, “ഞാൻ ബലിയാകാൻ തയാറാകാതെ എങ്ങനെ എനിക്ക് കരുണയാകാൻ സാധിക്കും”. എനിക്കുതോന്നുന്നു, കരുണയാകണമെങ്കിൽ ഞാൻ ബലിയായി മാറിയേ പറ്റുകയുള്ളൂ.
ബലിയാവുക എളുപ്പമല്ല, കാരണം അതിന് ‘സ്വയം നൽകലിന്റെ മനോഭാവം വേണം’. ക്രിസ്തു പറയുന്നതിലെ അർഥം ഒരുപടികൂടി മുന്നിലാണ്. കാരണം, ബലിയാകേണ്ടത് എന്റെ കടമയാണ്. അതുകൊണ്ട്, അതിനെക്കുറിച്ച് കൂടുതൽ ഊറ്റം കൊള്ളേണ്ട എന്ന് സാരം.
ക്രിസ്തു പഠിപ്പിക്കുക നീ കരുണയായി മാത്രം അറിയപ്പെട്ടാൽ മതിയെന്നാണ്. സത്യത്തിൽ നമ്മൾ പലപ്പോഴും വീണുപോകുന്നത് ഇവിടെയാണ്. കാരണം, നാം പലപ്പോഴും ആദ്യം ആഗ്രഹിക്കുക ‘ഞാൻ ബലിയായി തീർന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തനാണ്’. ഇവിടെയാണ് കരുണായകൽ നമ്മുടെ മുൻപിൽ ഒരു വെല്ലുവിളിയാകുന്നത്.
നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം, കർത്താവേ, സ്വയം നൽകലിന്റെ ബലിയായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവർക്ക് സാധിക്കുന്ന വിധത്തിലെല്ലാം കരുണയുടെ പ്രതിരൂപമായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.