
ജോസ് മാർട്ടിൻ
കൊച്ചി: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള കടൽതീരത്ത് ഉണ്ടാകുന്ന അതിശക്തമായ കടലാക്രമണത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ചെല്ലാനം പഞ്ചായത്തിലെയും, കൊച്ചി കോർപ്പറേഷന്റെ രണ്ടു ഡിവിഷനുകളിലെയും ജനങ്ങളാണ് കടലാക്രമണത്തിൽ ദുരിതത്തിലാകുന്നത്.
വേനൽ കാലത്തും വർഷകാലത്തും കടലാക്രമണത്താൽ വലയുന്ന ചെല്ലാനം കേരളത്തിന്റെ ദു:ഖമായി മാറിയിരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് കത്തിൽ പറഞ്ഞു. ജനങ്ങളുടെ ദുഃഖം പരിഹരിക്കാൻ അധികാരികൾക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും, ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്ത് അതിശക്തമായ കടലാക്രമണം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ആർച്ച്ബിഷപ്പ് കത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ, തീരസംരക്ഷണത്തിന് സ്വീകരിക്കേണ്ട ഹ്രസ്വകാല – ദീർഘകാല പദ്ധതി കൊച്ചി, ആലപ്പുഴ രൂപതകൾ കെ.ആർ.എൽ.സി.സി.യുടെ നേതൃത്വത്തിലും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ആ ജനകീയ രേഖയിലെ അടിയന്തരവും ശാശ്വതവുമായ പരിഹാര നിർദ്ദേശങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ആർച്ച്ബിഷപ്പ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.