Categories: Daily Reflection

ഏപ്രിൽ 8: പ്രകാശം

വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്ക് ജീവിതവഴികളിൽ പ്രകാശമായി അവിടുന്ന് നിലകൊള്ളുന്നു

യോഹന്നാൻ 8:12-20-ൽ യേശുവാണ് ലോകത്തിന്റെ പ്രകാശമെന്നും, അവിടുന്ന് പിതാവിനാൽ അയക്കപ്പെട്ടവനാണെന്നും നാം വായിക്കുന്നു. ഈ വചനഭാഗത്തിന്റെ പശ്ചാത്തലം ജറുസലേമിൽ നടക്കുന്ന കൂടാരത്തിരുന്നാൾ ആണ്. ദേവാലയത്തിന്റെ ഒരുഭാഗത്തു നാലു വലിയ ദീപങ്ങൾ തെളിച്ചുവയ്ക്കുന്നത് കൂടാരത്തിരുന്നാളിന്റെ ആചാരങ്ങളിൽ ഒന്നായിരുന്നു. ഈജിപ്തിൽനിന്നും പുറത്തുവന്നതിനുശേഷം മരുഭുമിയിലൂടെയുള്ള ഇസ്രായേൽ ജനത്തിന്റെ യാത്രയിൽ പകൽ മേഘസ്തംപമായും രാത്രി ദീപസ്തംപമായും ദൈവം വഴിനടത്തിയതിന്റെ സ്മരണയായിരുന്നു ദേവാലയത്തിൽ തെളിച്ചുവച്ചിരുന്ന ഈ വലിയ ദീപങ്ങൾ. പുറപ്പാട് യാത്രയിൽ ദൈവം കൂടെയുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അവരെ വിടാതെ അനുഗമിച്ചിരുന്ന ദീപസ്തംപവും മേഘസ്തംപവും.

ദൈവത്തെ പ്രകാശമായി ചിത്രീകരിക്കുന്ന മറ്റു സൂചനകളും നമുക്ക് വിശുദ്ധ ഗ്രന്ഥത്തിൽ കാണാൻ സാധിക്കും. സങ്കീർത്തനം 27:1 “കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ് …”. വരുവാനിരിക്കുന്ന രക്ഷകനെ കുറിച്ച് ഏശയ്യാ 9:2 ൽ പ്രവചിക്കുന്നു: “അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു”. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്” എന്ന് പറഞ്ഞപ്പോൾ, പഴയനിയമത്തിൽ പറഞ്ഞിട്ടുള്ള ഈ കാര്യങ്ങളൊക്കെ യേശുവിൽ പൂർത്തിയാവുകയാണ്.

മരുഭൂമിയിലൂടെയുള്ള നാല്പതുവർഷത്തെ യാത്രയിൽ പ്രകാശമായി ദൈവം കൂടെയുണ്ടായിരുന്നപോലെ, പുതിയനിയമ ഇസ്രായേലായ സഭാമക്കളുടെ ജീവിതയാത്രയിലും പ്രകാശമായി യേശു കൂടെയുണ്ട്. യേശു തുടർന്ന് പറയുന്നു, “എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും”. യേശുവിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് അവിടുത്തെ വചനങ്ങൾ അനുസരിച്ച് ജീവിക്കുന്നവർക്ക് അവരുടെ ജീവിതവഴികളിൽ പ്രകാശമായി അവിടുന്ന് നിലകൊള്ളുന്നു. നമുക്കും അവിടുത്തെ അടുത്ത് അനുഗമിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago