
ഇന്നത്തെ ആരാധനാക്രമത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള പീഡാനുഭവ വിവരണമാണ് നാം ശ്രവിക്കുന്നത് (യോഹന്നാൻ 18-19). യേശുവിനെ ബന്ധിക്കുന്നത് തുടങ്ങി വിചാരണയ്ക്കും കുരിശുമരണത്തിനും ശേഷം കല്ലറയിൽ അടക്കം ചെയ്യുന്നത് വരെയുള്ള ഭാഗമാണ് നാം ധ്യാനിക്കുന്നത്.
കുരിശിൽ നിന്നുള്ള യേശുവിന്റെ അവസാന വാക്കുകൾ “എല്ലാം പൂർത്തിയായിരിക്കുന്നു” എന്നതാണ്. എല്ലാം അവസാനിച്ചു, ഇനി ഒരു പ്രതീക്ഷയുമില്ല എന്നതല്ല ഈ വാക്കുകളുടെ അർത്ഥം. മറിച്ച്, താൻ എന്തിനായി ലോകത്തിലേക്ക് വന്നോ ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു എന്നാണ് യേശുവിന്റെ വാക്കുകൾ. മനുഷ്യകുലത്തെ പാപത്തിൽ നിന്നും മോചിച്ച്, പറുദീസാ അവനു തുറന്നു കൊടുക്കുക എന്ന പിതാവായ ദൈവത്തിന്റെ പദ്ധതി പൂർത്തിയാക്കുവാനാണ് യേശു മനുഷ്യനായി അവതരിച്ചത്. ഇതാ ഈ കുരിശിൽ വച്ച് ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു. പിതാവായ ദൈവത്തിന്റെ പദ്ധതിയോട് പൂർണ്ണമായി അനുസരണയുള്ളവനായി പുത്രനായ ദൈവം മനുഷ്യകുലത്തിന്റെ രക്ഷ നേടിയെടുക്കുന്നു.
യേശുവിന്റെ കുരിശിലെ ബലി ഓരോ മനുഷ്യനും വേണ്ടിയുള്ളതായിരുന്നു. ഓരോരുത്തനേയും പാപത്തിന്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. ആദ്യമാതാപിതാക്കൾ അനുസരണക്കേടു വഴിയായി പാപം ചെയ്യുകയും ദൈവവുമായുള്ള ബന്ധത്തിൽ നിന്നും അകന്നു പോവുകയും ചെയ്തെങ്കിൽ, കുരിശുമരണത്തോളം ദൈവത്തോട് അനുസരണയുളവായി യേശു മനുഷ്യകുലത്തെ ദൈവവുമായുള്ള ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.
ഇന്ന് ക്രൂശിതരൂപത്തിനു മുന്നിൽ നിൽക്കുമ്പോൾ എന്നെ പാപത്തിൽ നിന്നും പാപത്തിന്റെ പരിണിതഫലങ്ങളിൽ നിന്നും രക്ഷിക്കാനായിരുന്നു യേശുവിന്റെ ബലി എന്ന് കൃതജ്ഞതയോടെ നമുക്കോർക്കാം, അവിടുത്തെ ആരാധിക്കാം.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.