
ഇന്നത്തെ ആരാധനാക്രമത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള പീഡാനുഭവ വിവരണമാണ് നാം ശ്രവിക്കുന്നത് (യോഹന്നാൻ 18-19). യേശുവിനെ ബന്ധിക്കുന്നത് തുടങ്ങി വിചാരണയ്ക്കും കുരിശുമരണത്തിനും ശേഷം കല്ലറയിൽ അടക്കം ചെയ്യുന്നത് വരെയുള്ള ഭാഗമാണ് നാം ധ്യാനിക്കുന്നത്.
കുരിശിൽ നിന്നുള്ള യേശുവിന്റെ അവസാന വാക്കുകൾ “എല്ലാം പൂർത്തിയായിരിക്കുന്നു” എന്നതാണ്. എല്ലാം അവസാനിച്ചു, ഇനി ഒരു പ്രതീക്ഷയുമില്ല എന്നതല്ല ഈ വാക്കുകളുടെ അർത്ഥം. മറിച്ച്, താൻ എന്തിനായി ലോകത്തിലേക്ക് വന്നോ ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു എന്നാണ് യേശുവിന്റെ വാക്കുകൾ. മനുഷ്യകുലത്തെ പാപത്തിൽ നിന്നും മോചിച്ച്, പറുദീസാ അവനു തുറന്നു കൊടുക്കുക എന്ന പിതാവായ ദൈവത്തിന്റെ പദ്ധതി പൂർത്തിയാക്കുവാനാണ് യേശു മനുഷ്യനായി അവതരിച്ചത്. ഇതാ ഈ കുരിശിൽ വച്ച് ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു. പിതാവായ ദൈവത്തിന്റെ പദ്ധതിയോട് പൂർണ്ണമായി അനുസരണയുള്ളവനായി പുത്രനായ ദൈവം മനുഷ്യകുലത്തിന്റെ രക്ഷ നേടിയെടുക്കുന്നു.
യേശുവിന്റെ കുരിശിലെ ബലി ഓരോ മനുഷ്യനും വേണ്ടിയുള്ളതായിരുന്നു. ഓരോരുത്തനേയും പാപത്തിന്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. ആദ്യമാതാപിതാക്കൾ അനുസരണക്കേടു വഴിയായി പാപം ചെയ്യുകയും ദൈവവുമായുള്ള ബന്ധത്തിൽ നിന്നും അകന്നു പോവുകയും ചെയ്തെങ്കിൽ, കുരിശുമരണത്തോളം ദൈവത്തോട് അനുസരണയുളവായി യേശു മനുഷ്യകുലത്തെ ദൈവവുമായുള്ള ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.
ഇന്ന് ക്രൂശിതരൂപത്തിനു മുന്നിൽ നിൽക്കുമ്പോൾ എന്നെ പാപത്തിൽ നിന്നും പാപത്തിന്റെ പരിണിതഫലങ്ങളിൽ നിന്നും രക്ഷിക്കാനായിരുന്നു യേശുവിന്റെ ബലി എന്ന് കൃതജ്ഞതയോടെ നമുക്കോർക്കാം, അവിടുത്തെ ആരാധിക്കാം.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.