
ഇന്നത്തെ ആരാധനാക്രമത്തിൽ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള പീഡാനുഭവ വിവരണമാണ് നാം ശ്രവിക്കുന്നത് (യോഹന്നാൻ 18-19). യേശുവിനെ ബന്ധിക്കുന്നത് തുടങ്ങി വിചാരണയ്ക്കും കുരിശുമരണത്തിനും ശേഷം കല്ലറയിൽ അടക്കം ചെയ്യുന്നത് വരെയുള്ള ഭാഗമാണ് നാം ധ്യാനിക്കുന്നത്.
കുരിശിൽ നിന്നുള്ള യേശുവിന്റെ അവസാന വാക്കുകൾ “എല്ലാം പൂർത്തിയായിരിക്കുന്നു” എന്നതാണ്. എല്ലാം അവസാനിച്ചു, ഇനി ഒരു പ്രതീക്ഷയുമില്ല എന്നതല്ല ഈ വാക്കുകളുടെ അർത്ഥം. മറിച്ച്, താൻ എന്തിനായി ലോകത്തിലേക്ക് വന്നോ ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു എന്നാണ് യേശുവിന്റെ വാക്കുകൾ. മനുഷ്യകുലത്തെ പാപത്തിൽ നിന്നും മോചിച്ച്, പറുദീസാ അവനു തുറന്നു കൊടുക്കുക എന്ന പിതാവായ ദൈവത്തിന്റെ പദ്ധതി പൂർത്തിയാക്കുവാനാണ് യേശു മനുഷ്യനായി അവതരിച്ചത്. ഇതാ ഈ കുരിശിൽ വച്ച് ആ ലക്‌ഷ്യം പൂർത്തിയായിരിക്കുന്നു. പിതാവായ ദൈവത്തിന്റെ പദ്ധതിയോട് പൂർണ്ണമായി അനുസരണയുള്ളവനായി പുത്രനായ ദൈവം മനുഷ്യകുലത്തിന്റെ രക്ഷ നേടിയെടുക്കുന്നു.
യേശുവിന്റെ കുരിശിലെ ബലി ഓരോ മനുഷ്യനും വേണ്ടിയുള്ളതായിരുന്നു. ഓരോരുത്തനേയും പാപത്തിന്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയുള്ളതായിരുന്നു. ആദ്യമാതാപിതാക്കൾ അനുസരണക്കേടു വഴിയായി പാപം ചെയ്യുകയും ദൈവവുമായുള്ള ബന്ധത്തിൽ നിന്നും അകന്നു പോവുകയും ചെയ്തെങ്കിൽ, കുരിശുമരണത്തോളം ദൈവത്തോട് അനുസരണയുളവായി യേശു മനുഷ്യകുലത്തെ ദൈവവുമായുള്ള ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.
ഇന്ന് ക്രൂശിതരൂപത്തിനു മുന്നിൽ നിൽക്കുമ്പോൾ എന്നെ പാപത്തിൽ നിന്നും പാപത്തിന്റെ പരിണിതഫലങ്ങളിൽ നിന്നും രക്ഷിക്കാനായിരുന്നു യേശുവിന്റെ ബലി എന്ന് കൃതജ്ഞതയോടെ നമുക്കോർക്കാം, അവിടുത്തെ ആരാധിക്കാം.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.