
ഇന്നത്തെ സുവിശേഷഭാഗത്ത് (മത്തായി 26:14-25) ഒരിക്കൽക്കൂടി യൂദാസിന്റെ ഒറ്റികൊടുക്കലിനെപ്പറ്റി നാം ശ്രവിക്കുന്നു. യൂദാസ് പ്രധാനപുരോഹിതന്മാരുടെ അടുത്ത് ചെന്ന് യേശുവിനെ ഒറ്റികൊടുക്കാനായി ഗൂഢാലോചന നടത്തുന്നതും, അന്ത്യ അത്താഴസമയത്ത് ശിഷ്യരിൽ ഒരുവൻ തന്നെ ഒറ്റിക്കൊടുക്കും എന്നുള്ള യേശുവിന്റെ മുന്നറിയിപ്പും ആണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം. അന്ത്യത്താഴത്തിനു മുൻപുതന്നെ, അതായത് യേശുവിന്റെ പരസ്യജീവിത കാലത്ത് യൂദാസിനെ കൂടെ കൊണ്ട് നടക്കുമ്പോൾ തന്നെ, യൂദാസ് തന്നെ ഒറ്റികൊടുക്കാനുള്ളവനാണെന്ന് യേശുവിന് അറിയാമായിരുന്നു എന്നുള്ളത് സുവിശേഷങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്.
യേശുവിന്റെ ജീവിതത്തിലെ നിർണ്ണായകമായ ഘട്ടത്തിൽ എല്ലാ ശിഷ്യരും ഓടിപ്പോകുന്നു. പത്രോസ് തള്ളിപ്പറയുന്നു. ഇതെല്ലാം എഴുതപ്പെട്ടിരിക്കുന്നത് അവരെ കുറ്റപ്പെടുത്തുന്നതിനു വേണ്ടിയിട്ടല്ല. മറിച്ചു, ശിഷ്യർക്കുണ്ടായിരുന്ന കുറവുകളെക്കാളും വീഴ്ചകളെക്കാളും അധികമായി യേശു അവരെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്തു എന്ന് കാണിക്കാനാണ്. ഇന്ന് നാമാണ് യേശുവിന്റെ ശിഷ്യഗണം. യേശുവിന്റെ ഈ മനോഭാവം നമുക്കും പ്രോത്സാഹനവും കരുത്തും പകരട്ടെ. നമുക്ക് വന്നുപോകുന്ന വീഴ്ചകളെക്കാളും കുറവുകളെക്കാളും അധികമായി യേശു നമ്മെ സ്നേഹിക്കുന്നു. വീഴ്ചകളും കുറവുകളും ഉണ്ടാകുമ്പോൾ നഷ്ടധൈര്യരാകാതെ വീഴ്ചയിൽ നിന്നെഴുന്നേറ്റു അവിടുത്തു അടുക്കലേക്കു തിരിച്ചു വരാൻ നമുക്ക് സാധിക്കണം.
ശിഷ്യർക്കെല്ലാം വീഴ്ചകൾ വന്നുപോയി; എന്നാൽ അവർ അനുതപിച്ചു തിരിച്ചുവന്നപ്പോൾ അവർ പുതിയ ഇസ്രായേലായ സഭയുടെ നെടുംതൂണുകളായി മാറി. തിരിച്ചു വരാതിരുന്ന യൂദാസിനാകട്ടെ ശൂന്യതയാണ് ലഭിച്ചത്.
ഈ വിശുദ്ധവാരത്തിൽ, നമ്മുടെ കുറവുകളേയും വീഴ്ചകളെയും ഓർത്തു മനസ്തപിച്ച് ഒരു നല്ല കുമ്പസാരം നടത്തി, യേശുവിനടുക്കലേക്കു തിരിച്ചുവരാൻ സാധിക്കട്ടെ. നമ്മുടെ വീഴ്ചകളെക്കാളും കുറവുകളെക്കാളും അധികമായി നമ്മെ സ്നേഹിക്കുന്ന ദൈവമാണവിടുന്നെന്ന് നമുക്ക് തിരിച്ചറിയാം.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.