
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകത്തെ വികൃതമാക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയം പദ്ധതിയുടെ ഉദ്ഘാടനം നിർത്തി വെയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം. കേരളാ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ പൈതൃക കമ്മീഷൻ അംഗം ആന്റണി പുത്തൂറാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ ജില്ലാ പൈതൃക ചരിത്ര മ്യൂസിയം പദ്ധതിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലെ ബാസ്റ്റിയണ്‍ ബംഗ്ലാവില്‍ പുരാവസ്തു വകുപ്പ് ആറു കോടി രൂപ ചെലവില്‍ ഒരുക്കിയിരിക്കുന്ന, ഫെബ്രുവരി 13-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയത്തിനെതിരെയാണ് ആരോപണങ്ങളുമായി കേരളാ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ പൈതൃക കമ്മീഷൻ മുന്നോട്ട് വന്നിരിക്കുന്നത്.
മ്യൂസിയത്തിൽ വരുത്തിയിരിക്കുന്ന തെറ്റായ ചരിത്ര നിർമ്മിതിക്കെതിരെയാണ് പരാതികൾ ഉയരുന്നത്. ‘ഹോര്‍ത്തുസ് മലബാറിക്കുസ്’ എന്ന പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാത സസ്യശാസ്ത്ര ഗ്രന്ഥത്തിന്റെ ഗാലറിയില്‍ ഇറ്റലിക്കാരനായ കര്‍മ്മലീത്താ മിഷണറിയും, പ്രകൃതി ശാസ്ത്രജ്ഞനും, ചരിത്രകാരനുമായ മത്തേവൂസ് പാതിരിയെ പാടേ തമസ്‌കരിച്ചിരിക്കുന്നുവെന്നും, “ഹോര്‍ത്തുസ് മലബാറിക്കുസ്” എന്ന പുസ്തകം എഴുതിയത് ഇട്ടിഅച്ചുതൻ എന്ന വ്യക്തിയാണെന്നാണെന്നും അതിന്റെ തർജ്ജിമ കെ.എസ്സ്. മണിലാലിന്റേതാണെന്നുമാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും അറിഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതെന്ന് കമ്മീഷൻ അംഗം ആന്റണി പുത്തൂർ കാത്തോലിക് വോക്സിനോട് പറഞ്ഞു.
മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ പൂർണ്ണ രൂപം:
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.