
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകത്തെ വികൃതമാക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയം പദ്ധതിയുടെ ഉദ്ഘാടനം നിർത്തി വെയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം. കേരളാ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ പൈതൃക കമ്മീഷൻ അംഗം ആന്റണി പുത്തൂറാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ ജില്ലാ പൈതൃക ചരിത്ര മ്യൂസിയം പദ്ധതിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലെ ബാസ്റ്റിയണ്‍ ബംഗ്ലാവില്‍ പുരാവസ്തു വകുപ്പ് ആറു കോടി രൂപ ചെലവില്‍ ഒരുക്കിയിരിക്കുന്ന, ഫെബ്രുവരി 13-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയത്തിനെതിരെയാണ് ആരോപണങ്ങളുമായി കേരളാ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ പൈതൃക കമ്മീഷൻ മുന്നോട്ട് വന്നിരിക്കുന്നത്.
മ്യൂസിയത്തിൽ വരുത്തിയിരിക്കുന്ന തെറ്റായ ചരിത്ര നിർമ്മിതിക്കെതിരെയാണ് പരാതികൾ ഉയരുന്നത്. ‘ഹോര്‍ത്തുസ് മലബാറിക്കുസ്’ എന്ന പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാത സസ്യശാസ്ത്ര ഗ്രന്ഥത്തിന്റെ ഗാലറിയില്‍ ഇറ്റലിക്കാരനായ കര്‍മ്മലീത്താ മിഷണറിയും, പ്രകൃതി ശാസ്ത്രജ്ഞനും, ചരിത്രകാരനുമായ മത്തേവൂസ് പാതിരിയെ പാടേ തമസ്‌കരിച്ചിരിക്കുന്നുവെന്നും, “ഹോര്‍ത്തുസ് മലബാറിക്കുസ്” എന്ന പുസ്തകം എഴുതിയത് ഇട്ടിഅച്ചുതൻ എന്ന വ്യക്തിയാണെന്നാണെന്നും അതിന്റെ തർജ്ജിമ കെ.എസ്സ്. മണിലാലിന്റേതാണെന്നുമാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും അറിഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതെന്ന് കമ്മീഷൻ അംഗം ആന്റണി പുത്തൂർ കാത്തോലിക് വോക്സിനോട് പറഞ്ഞു.
മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ പൂർണ്ണ രൂപം:
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.