
അഡ്വ.ഷെറി ജെ. തോമസ്
പി എസ് സി നിയമനങ്ങളില് എസ് സി-എസ് റ്റി -ഓബീസീ വിഭാഗങ്ങൾക്ക് മെറിറ്റ് സീറ്റുകളിൽ (ഓസീ ടേണുകളില്) നിയമനത്തിന് അവകാശമുണ്ടെന്നാണ് കെ എസ് & എസ് എസ് ആര് 14 (ബി) ചട്ടം പറയുന്നത്. എന്നാൽ, പി എസ് സിയുടെ നിലവിലെ റൊട്ടേഷൻ വ്യവസ്ഥയിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമ്പോൾ ഈ ചട്ടം പാലിക്കപ്പെടുന്നില്ല. ആദ്യത്തെ 20ന്റെ യൂണിറ്റിനുശേഷം സംവരണസമുദായ ഉദ്യോഗാര്ഥികള്ക്ക് അര്ഹമായ മെറിറ്റ് സീറ്റുകള് ലഭിക്കുന്നില്ല.
സംവരണമില്ലാത്ത ഉദ്യോഗാർത്ഥി മെറിറ്റിലും അതിലും കൂടുതൽ മാർക്ക് ഉള്ള സംവരണ ഉദ്യോഗാർത്ഥി സംവരണ കോട്ടയിലും കയറുന്നു:
മാർക്ക് കൂടിയ സംവരണേതര ഉദ്യോഗാർഥി, മെറിറ്റിലും അയാളേക്കാൾ മാർക്ക് കൂടുതൽ ലഭിച്ച സംവരണ സമുദായ ഉദ്യോഗാർഥികൾ സംവരണ സീറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന അവസ്ഥ ഇന്ന് നിലവിലുണ്ട്. അതിനു മാറ്റം വരണം.
14 ബി നിയമത്തില് ഒരു പ്രൊവൈസോ കൊണ്ടുവന്ന് ഈ പിശക് തിരുത്താന് സര്ക്കാരില് സമ്മര്ദം ചെലുത്തേണ്ടത് സമുദായ സംഘടനയുടെ കടമകളിലൊന്നാണ്.
യഥാർത്ഥ പ്രശ്നം എന്ത് ?
സംവരണത്തിന് അർഹതയുള്ളവർ എല്ലാം ഈ വിഷയം ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്.
പലരും കരുതിയിരിക്കുന്നപോലെ 20 യൂണിറ്റിനുപകരം 100 യൂണിറ്റ് ആക്കിയതുകൊണ്ടോ ഓരോ പ്രാവശ്യവും വരുന്ന ഒഴിവുകളെ ഒറ്റ യൂണിറ്റാക്കിയതുകൊണ്ടോ പ്രശ്നം പരിഹരിക്കാനാവില്ല. ശാസ്ത്രീയമായ രീതിയില് നിയമനരീതി പരിഷ്കരിക്കണം. ആദ്യ യൂണിറ്റുകളില് സംവരണ സീറ്റില് തിരഞ്ഞെടുക്കപ്പെട്ട എസ്.സി-എസ് റ്റി-ഓബീസീ ഉദ്യോഗാര്ഥികളുടെ മെറിററ് ടേണ് പിന്നീടുള്ള യൂണിറ്റുകളില് തിരഞ്ഞെടുപ്പു നടക്കുമ്പോഴായിരിക്കും വരിക. ആ സമയത്ത് അവരുടെ ആദ്യ സംവരണ നിയമനം മെറിറ്റാക്കി മാറ്റുകയും ഇപ്പോള് വന്ന മെറിറ്റ് ടേണ് അതതു സംവരണ ടേണാക്കി മാററുകയും വേണം. ഇങ്ങനെ ചെയ്താല് യൂണിറ്റ് ഏതായാലും സംവരണ സമുദായ ഉദ്യോഗാര്ഥികള്ക്ക് മെറിറ്റ് സീറ്റുകൾ നഷ്ടമാവില്ല. അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുന്നതിന് പരിശ്രമങ്ങൾ നടത്തേണ്ടിയിരിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.