
സ്വന്തം ലേഖകൻ
ലൊംബാർദിയ: ഇറ്റലിയെ കൂടുതൽ ആശങ്കയിലാഴ്ത്തിക്കൊണ്ട് ആരോഗ്യവാനായ 118 ആംബുലൻസ് ടെക്നീഷ്യന്റെ മരണം. ഇതുവരെയും 60 വയസിന് മുകളിലുള്ളവരായിരുന്നു മരണത്തിനു കീഴടങ്ങിയവരിൽ കൂടുതലും. എന്നാൽ ആരോഗ്യവാനായ, യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, 46 കാരനായ ഡിയെഗോ ബിയാൻകോയുടെ മരണം ഇറ്റലിയെ ഭീതിയിലാക്കുന്നുണ്ട്. ഏഴ് ദിവസത്തെ കലശലായ പനിയ്ക്ക് ശേഷം ഇന്നലെ രാത്രി മൊന്തേല്ലോയിലെ വീട്ടിൽ വച്ചായിരുന്നു മരണം. വിവാഹിതനായ അദ്ദേഹത്തതിന് 8 വയസ്സുള്ള മകനുണ്ട്.
118 ആംബുലസിലെ ജോലിക്കിടെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ കൊറോണ ബാധിച്ചത്. അത്യാസന്നരായ രോഗികളെ ശുശ്രൂഷിക്കുന്ന വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞയാഴ്ച രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡിയെഗോയെയും ഏതാനും ടെക്നീഷ്യന്മാരെയും അവധിയിലേയ്ക്ക് പ്രവേശിപ്പിച്ചിരുന്നു.
118 ഓപ്പറേഷൻ സെന്ററിലെ നിരവധി നഴ്‌സുമാരും, ഡോക്ടർമാരും ഇപ്പോഴും കോവിഡ് -19 രോഗബാധിതരാണ്. രോഗബാധിതരായ ആൾക്കാരെ രക്ഷിക്കുന്നതിനായുള്ള സന്നദ്ധപ്രവർത്തനത്തിന്റെ കേന്ദ്രഭാഗമാണ് ഇറ്റലിയിൽ 118 ആംബുലസിലെ ജോലി. ഇപ്പോഴും രോഗികളുമായി സമ്പർഗത്തിലായിരിക്കേണ്ട മേഖല.
ചുരുക്കത്തിൽ, ലൊംബാർഡിയയിലെ 118 ആംബുലസ് ടെക്നീഷ്യന്മാരും, ഡോക്ടേഴ്‌സും, നേഴ്സുമാരും യുദ്ധസമാന സാഹചര്യത്തിലാണ് ജോലിചെയ്യുന്നത്. ഓരോ ദിവസവും രണ്ടായിരത്തോളം ഫോൺ വിളികളാണ് വരുന്നത്. തൊഴിലാളികളുടെയും ആംബുലൻസുകളുടെയും എണ്ണം വർദ്ധിപ്പിച്ചു. ശ്രദ്ധാപൂർവ്വം അടിയന്തിര നടപടികൾ സ്വീകരിക്കുകയും, പൂർത്തിയാക്കുകയും ചെയ്യുന്നു. എന്നിട്ടും, ഒരു മാസം മുമ്പ് ഫോൺചെയ്ത് 15 മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തിയിരുന്നെങ്കിൽ, ഇന്ന് പത്ത് മണിക്കൂറോ അതിലധികമോ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്, അത്രയധികമാണ് രോഗബാധിതർ. എങ്കിലും, നഴ്‌സുമാരും ഡോക്ടർമാരും അപകടസാധ്യത തിരിച്ചറിഞ്ഞുകൊണ്ട് സദാസന്നദ്ധരായിരിക്കുന്നു. ഹെൽത്ത് കെയർ ഓപ്പറേറ്റേഴ്‌സിന്റെ വക്താവ് റിച്ചാർഡ് ജർമ്മനി പറഞ്ഞു.
നിരവധി 118 ആംബുലസ് ടെക്നീഷ്യന്മാരും, ഡോക്ടേഴ്‌സും, നേഴ്സുമാരും കൊറോണയുടെ പിടിയിലാണ് എന്നത് ഇറ്റലിക്ക് തെല്ലല്ല ആശങ്ക നൽകുന്നത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.