
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിനെ നേരിടുന്നതിൽ ഗവണ്മെന്റിനോടും ജനത്തോടും ചേർന്ന് പ്രവർത്തിക്കുന്നതിന് ഇറ്റലിയിലെ വൈദീകർക്ക് പാപ്പായുടെ അഭിനന്ദനവും പ്രോത്സാഹനവും. ലൊംബാർഡിയയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ തനിക്ക് ആശ്വാസവും സന്തോഷവും നൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇന്ന് ത്രികാല പ്രാര്‍ത്ഥനയുടെ തുടക്കത്തിൽ ലൈവ് സ്ട്രീമിലൂടെ വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.
വൈദീകർ തങ്ങളിലെ അപ്പോസ്തോലിക തീക്ഷ്ണത ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി ആത്മാർത്ഥതയോടെ ഉപയോഗിക്കുന്നതായി പാപ്പാ പറഞ്ഞു. വ്യത്യസ്തമായ രീതികളിൽ വൈദീകർ തങ്ങളുടെ സേവനം ലഭ്യമാക്കി, ജനത്തോടൊപ്പം ആയിരിക്കുന്നുവെന്നും, ഒറ്റപ്പെട്ട് കഴിയുന്നവരെ തേടി വൈദീകർ അവരുടെ അടുത്തേയ്ക്ക് പോകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഇന്ന് മിലാനിലെ ആർച്ച്ബിഷപ്പ് ഒരു ക്ലിനിക്കിൽ രോഗികൾക്കുവേണ്ടിയും, ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്ന ഡോക്‌ടർമാർക്ക് വേണ്ടിയും, നേഴ്സുമാർക്കുവേണ്ടിയും, മറ്റ് സന്നദ്ധപ്രവർത്തകർക്ക് വേണ്ടിയും ദിവ്യബലിയർപ്പിച്ചുവെന്നും, ആർച്ച്ബിഷപ്പ് തന്റെ ജനത്തോടൊപ്പമുണ്ടെന്നും പാപ്പാ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആർച്ച്ബിഷപ്പ് മിലാൻ കത്തീഡ്രലിന്റെ മുകളിൽ കയറി പരിശുദ്ധമാതാവിന്റെ തിരുസ്വരൂപത്തെ നോക്കി പ്രാർഥിച്ചതും പാപ്പാ ഓർമ്മിപ്പിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.