
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കൊറോണാ വൈറസിനെ നേരിടുന്നതിൽ ഗവണ്മെന്റിനോടും ജനത്തോടും ചേർന്ന് പ്രവർത്തിക്കുന്നതിന് ഇറ്റലിയിലെ വൈദീകർക്ക് പാപ്പായുടെ അഭിനന്ദനവും പ്രോത്സാഹനവും. ലൊംബാർഡിയയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ തനിക്ക് ആശ്വാസവും സന്തോഷവും നൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇന്ന് ത്രികാല പ്രാര്‍ത്ഥനയുടെ തുടക്കത്തിൽ ലൈവ് സ്ട്രീമിലൂടെ വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.
വൈദീകർ തങ്ങളിലെ അപ്പോസ്തോലിക തീക്ഷ്ണത ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി ആത്മാർത്ഥതയോടെ ഉപയോഗിക്കുന്നതായി പാപ്പാ പറഞ്ഞു. വ്യത്യസ്തമായ രീതികളിൽ വൈദീകർ തങ്ങളുടെ സേവനം ലഭ്യമാക്കി, ജനത്തോടൊപ്പം ആയിരിക്കുന്നുവെന്നും, ഒറ്റപ്പെട്ട് കഴിയുന്നവരെ തേടി വൈദീകർ അവരുടെ അടുത്തേയ്ക്ക് പോകുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഇന്ന് മിലാനിലെ ആർച്ച്ബിഷപ്പ് ഒരു ക്ലിനിക്കിൽ രോഗികൾക്കുവേണ്ടിയും, ഈ പകർച്ചവ്യാധിയെ നേരിടുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്ന ഡോക്‌ടർമാർക്ക് വേണ്ടിയും, നേഴ്സുമാർക്കുവേണ്ടിയും, മറ്റ് സന്നദ്ധപ്രവർത്തകർക്ക് വേണ്ടിയും ദിവ്യബലിയർപ്പിച്ചുവെന്നും, ആർച്ച്ബിഷപ്പ് തന്റെ ജനത്തോടൊപ്പമുണ്ടെന്നും പാപ്പാ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആർച്ച്ബിഷപ്പ് മിലാൻ കത്തീഡ്രലിന്റെ മുകളിൽ കയറി പരിശുദ്ധമാതാവിന്റെ തിരുസ്വരൂപത്തെ നോക്കി പ്രാർഥിച്ചതും പാപ്പാ ഓർമ്മിപ്പിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.