
വത്തിക്കാന്‍ സിറ്റി; കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുമ്പോഴും അവര്‍ ഏറെ ശ്രദ്ധിക്കുന്ന ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട മേഖല വിസ്‌മരിക്കപ്പെടുകയാണ് പതിവ് ,ഈ സാഹചര്യത്തില്‍ ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി വത്തിക്കാന്‍ രംഗത്ത് വന്നത് ശ്രദ്ധേയമായി .
ഡിജിറ്റല്‍ ലോകത്ത് വളരുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാര്‍ പിയത്രോ പരോളിന്‍ ആവശ്യപ്പെട്ടു. ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വത്തിക്കാനില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുമ്പോഴാണ് ഏറെ കാലിക പ്രസക്‌തിയുളള ഈ വിഷയം കര്‍ദിനാള്‍ പരോളിന്‍ ലോക ശ്രദ്ധയിലേക്ക് കൊണ്ട് വന്നത്
അവികസിത രാജ്യങ്ങളില്‍ ധാരാളം കുട്ടികള്‍ ഡിജിറ്റല്‍ ലോകത്തില്‍ വളരുന്നുണ്ട് എന്നാല്‍ ഇവരുടെ മാതാപിതാക്കളോ അധ്യാപകരോ ഇവരെ വേണ്ടവിധം നയിക്കുവാന്‍ പ്രാപ്‌തരല്ല ഗവണ്‍മെന്റുക്കും ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകുന്നില്ലെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി . അതിര്‍വരമ്പുകളില്‍ ഉളളവരെ സംരക്ഷിക്കണമെന്നുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം സാമ്പത്തിക അതിര്‍വരമ്പുകളില്‍ ഉളളവരെ മാത്രം ഉദ്ദേശിച്ചുളളതല്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു .
ഉയര്‍ന്ന സാമ്പത്തിക സ്‌ഥിതി ഉളളവരുടെ ഇടയിലും ആത്‌മീയവും മാനസികവുമായ ദാരിദ്രം അനുഭവിക്കുന്നവരുണ്ട് ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താനാവാതെ ഏകാന്തതയില്‍ അകപ്പെടുന്നവരുമുണ്ട് , ഇത്തരം അതിര്‍ വരമ്പുകളിലുളള ഓണ്‍ലൈനിലൂടെ സംഭവിക്കുന്ന അക്രമത്തിനും ചൂഷണത്തിനും ഇരകളാകുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയുടെ കുട്ടികളുടെ സംരക്ഷണത്തിനായുളള കേന്ദ്രമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.