
വത്തിക്കാന്‍ സിറ്റി; കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുമ്പോഴും അവര്‍ ഏറെ ശ്രദ്ധിക്കുന്ന ഇന്റെര്‍നെറ്റുമായി ബന്ധപ്പെട്ട മേഖല വിസ്‌മരിക്കപ്പെടുകയാണ് പതിവ് ,ഈ സാഹചര്യത്തില്‍ ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി വത്തിക്കാന്‍ രംഗത്ത് വന്നത് ശ്രദ്ധേയമായി .
ഡിജിറ്റല്‍ ലോകത്ത് വളരുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാര്‍ പിയത്രോ പരോളിന്‍ ആവശ്യപ്പെട്ടു. ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വത്തിക്കാനില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുമ്പോഴാണ് ഏറെ കാലിക പ്രസക്‌തിയുളള ഈ വിഷയം കര്‍ദിനാള്‍ പരോളിന്‍ ലോക ശ്രദ്ധയിലേക്ക് കൊണ്ട് വന്നത്
അവികസിത രാജ്യങ്ങളില്‍ ധാരാളം കുട്ടികള്‍ ഡിജിറ്റല്‍ ലോകത്തില്‍ വളരുന്നുണ്ട് എന്നാല്‍ ഇവരുടെ മാതാപിതാക്കളോ അധ്യാപകരോ ഇവരെ വേണ്ടവിധം നയിക്കുവാന്‍ പ്രാപ്‌തരല്ല ഗവണ്‍മെന്റുക്കും ഇന്റെര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകുന്നില്ലെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി . അതിര്‍വരമ്പുകളില്‍ ഉളളവരെ സംരക്ഷിക്കണമെന്നുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം സാമ്പത്തിക അതിര്‍വരമ്പുകളില്‍ ഉളളവരെ മാത്രം ഉദ്ദേശിച്ചുളളതല്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു .
ഉയര്‍ന്ന സാമ്പത്തിക സ്‌ഥിതി ഉളളവരുടെ ഇടയിലും ആത്‌മീയവും മാനസികവുമായ ദാരിദ്രം അനുഭവിക്കുന്നവരുണ്ട് ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താനാവാതെ ഏകാന്തതയില്‍ അകപ്പെടുന്നവരുമുണ്ട് , ഇത്തരം അതിര്‍ വരമ്പുകളിലുളള ഓണ്‍ലൈനിലൂടെ സംഭവിക്കുന്ന അക്രമത്തിനും ചൂഷണത്തിനും ഇരകളാകുന്നതെന്ന് കര്‍ദിനാള്‍ പറഞ്ഞു. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയുടെ കുട്ടികളുടെ സംരക്ഷണത്തിനായുളള കേന്ദ്രമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.