
സ്വന്തം ലേഖകൻ
റോം: ഇന്ത്യ-ഇറ്റലി ബന്ധം പുതുക്കുക എന്ന ലക്ഷ്യത്തോടെ ‘ഇന്ത്യന്‍ പാര്‍ലമെന്റെറി ഡെലിഗേഷന്‍’ സംഘം ഇറ്റലിയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു. മുന്‍ വ്യാമഗതാഗത മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി. വേണുഗോപാല്‍ എം.പി., കേന്ദ്ര സഹമന്ത്രി അര്‍ജ്ജൂന്‍ റാം മേഘ്വാല്‍, മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിംഗ് എന്നിവരാണ് സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നത്. ഇവരെ ഇറ്റലി എംബസിയില്‍ അംബാസിഡര്‍ റീണത് സന്ധു സ്വീകരിച്ചു.
തുടര്‍ന്ന്, നടന്ന യോഗത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് കുടിയേറിയ പ്രവാസികളെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയും അവരുമായി ഡെലിഗേറ്റ്സ് സംസാരിക്കുകയും ചെയ്തു. ഇറ്റലി-ഇന്ത്യ ഉഭയകക്ഷി ബന്ധം മെച്ചപെട്ടുവെന്നും ഇറ്റലിയിലെ ഇന്ത്യക്കാരെപറ്റി ഇറ്റാലിയന്‍ സെനറ്റേഴ്സ് നല്ല അഭിപ്രായമാണ് നല്‍കുന്നതെന്നും ഇന്ത്യന്‍ അംബാസിഡര്‍ റീണത് സന്ധു പറഞ്ഞു.
കേരളത്തിലെ കത്തോലിക്കാ സഭാംഗങ്ങളെ പ്രതിനിധീകരിച്ച് ശ്രീ.മില്ലറ്റ് രാജപ്പൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ശ്രീ.മില്ലറ്റ്, തിരുവനന്തപുരം അതിരൂപതാ അംഗവും അഭിവന്ദ്യ സഹായമെത്രാൻ ഡോ.ക്രിസ്തുദാസിന്റെ സഹോദരനുമാണ്. ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ഡോ.ജോസ് വി.ഫിലിപ് യോഗത്തില്‍ സംസാരിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.