
സ്വന്തം ലേഖകൻ
ഇറ്റലി: ഒരു മാസത്തിനിടെ രണ്ടാം തവണയും കാൾട്ടാനിസെത്തയിലെ സാന്താ ആഗത്താ പള്ളി ആക്രമിക്കപ്പെട്ടു. കവര്‍ച്ചയ്ക്കിടയിലാണ് മോഷ്ട്ടാക്കള്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. അൾത്താരയിൽ കടന്ന സംഘം വിശുദ്ധ കുർബാന സ്ഥാപിച്ചിരുന്ന കൂടാരം തർക്കുകയും, തിരുവോസ്തി സൂക്ഷിച്ചിരുന്ന വിശുദ്ധപാത്രങ്ങൾ നിലത്ത് വലിച്ചെറിയുകയും, തിരുവോസ്തി നിലത്തിട്ട് ചവിട്ടുകയും ചെയ്ത നിലയിലാണ് കാണപ്പെട്ടത്.
ദേവാലയത്തിലെ ലൈബ്രറിയുടെ ഭാഗത്തിലൂടെ പ്രവേശിച്ച സംഘം, പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രങ്ങളും, മറ്റ് വിശുദ്ധരുടെ ചിത്രങ്ങളും രൂപങ്ങളും നശിപ്പിച്ചു. കൂടാതെ, പള്ളിയുടെ ഓഫീസിലും കവർച്ചാസംഘം തിരച്ചിൽ നടത്തി. പള്ളിയിലെ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന നിലയിലായിരുന്നു.
അതേസമയം, മോഷ്ടിച്ച വസ്തുക്കളുമായി കണ്ടെത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ സാല്‍വത്തോറെ ജെനോന്നോയെയും, ഇരുപത്തിയഞ്ചുകാരനായ അലെസോ നൊസെല്ലിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പ്രകാരം ഇവരെക്കൂടാതെ 20 വയസുതോന്നിക്കുന്ന ഒരു പെൺകുട്ടിയും, 24 വയസുതോന്നിക്കുന്ന ആൺകുട്ടിയും ഈ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം അവസാനവും സാന്താ ആഗത്താ പള്ളിയിൽ കവർച്ചാ ശ്രമം നടന്നിരുന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.