Categories: Vatican

ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്

"ജീവന്‍ ജീവിതയോഗ്യമാണ്" എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ ശ്രദ്ധേയനായി

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാന്‍ സിറ്റി: സഭയുടെ പ്രബുദ്ധനായ ടെലിവിഷന്‍ വചനപ്രഭാഷകനും ധന്യനുമായ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ.ഷീന്‍ വാഴ്ത്തപെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് അംഗീകരിച്ചതോടെയാണ്, സഭയുടെ ധന്യനായ മെത്രാപ്പോലീത്തയും അമേരിക്ക സ്വദേശിയുമായ ഫുള്‍ട്ടെന്‍ ഷീന്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ യോഗ്യനായത്.

2010-ല്‍ ബോണി ട്രാവിസ് എങ്സ്ട്രോം ദമ്പതികള്‍ക്കു ചാപ്പിള്ളയായി ജനിച്ച ജെയിംസ് എങ്സ്ട്രോമിന് ജീവൻ ലഭിച്ചതാണ് ധന്യനായ ഫുള്‍ട്ടെന്‍ ഷീനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ ലഭിച്ച അടയാളം. ജീവന്റെ അടയാളമില്ലാതിരുന്ന കുഞ്ഞ് മരിച്ചതായി വൈദ്യശാസ്ത്രം പ്രഖ്യാപിച്ചെങ്കിലും, മാതാപിതാക്കളായ ബോണിയും ട്രാവിസും ധന്യനായ ആര്‍ച്ചുബിഷപ്പ് ഷീനിന്റെ മാധ്യസ്ഥം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാണ് കുഞ്ഞിന് അത്ഭുതകരമായി ജീവന്‍ കിട്ടിയതെന്ന വസ്തുത വൈദ്യശാസ്ത്രവും, വത്തിക്കാനും സ്ഥിരീകരിക്കുകയുണ്ടായി.

ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ.ഷീന്റെ ജീവിതം

1895 മെയ് 8-ന് അമേരിക്കയിലെ ഈലിനോയിലെ എല്‍ പാസ്സോയിലാണ് ധന്യന്‍ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ. ഷീന്‍ജനിച്ചത്.

1919-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

1950, 60-പതുകളില്‍ വൈദികനായിരുന്ന നാള്‍ മുതല്‍ ഷീന്‍ അമേരിക്കന്‍ ജനതയ്ക്കു മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രിയപ്പെട്ട വചനപ്രഭാഷകനും, മതബോധകനുമായിരുന്നു. “ജീവന്‍ ജീവിതയോഗ്യമാണ്” എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ അദ്ദേഹം ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.

1951-ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി.

1966-ല്‍ ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ രൂപതാമെത്രാനായി നിയോഗിക്കുംവരെ ഫാദര്‍ ഷീന്‍ പ്യോറിയയില്‍ ഇടവക വൈദികനായി പ്രവര്‍ത്തിച്ചു.

75-ാമത്തെ വയസ്സില്‍ അദ്ദേഹം വിശ്രമജീവിതത്തിനായി ന്യൂയോര്‍ക്കിലേയ്ക്കു നീങ്ങി.

1979-ല്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 84-Ɔമത്തെ വയസ്സില്‍ മരണമടഞ്ഞു.

2002-ല്‍ പ്യോറിയ രൂപതയാണ് ഷീനിന്റെ നാമകരണ നടപടി ക്രമങ്ങള്‍ക്ക് തുടക്കമിട്ടത്.

2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ദൈവദാസന്‍ ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു.

2019 ജൂലൈ 6-ന് ധന്യനായ ഷീനിന്റെ മാദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി വത്തിക്കാന്‍ അംഗീകരിച്ചു.

അദ്ദേഹത്തിന്റെ ഭൗതികശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് ന്യൂയോര്‍ക്കിലെ വിശുദ്ധ പാട്രിക്കിന്റെ ഭദ്രാസന ദേവാലയത്തിലാണ്.

vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

1 day ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

1 day ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago