
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാന്‍ സിറ്റി: സഭയുടെ പ്രബുദ്ധനായ ടെലിവിഷന്‍ വചനപ്രഭാഷകനും ധന്യനുമായ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ.ഷീന്‍ വാഴ്ത്തപെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് അംഗീകരിച്ചതോടെയാണ്, സഭയുടെ ധന്യനായ മെത്രാപ്പോലീത്തയും അമേരിക്ക സ്വദേശിയുമായ ഫുള്‍ട്ടെന്‍ ഷീന്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ യോഗ്യനായത്.
2010-ല്‍ ബോണി ട്രാവിസ് എങ്സ്ട്രോം ദമ്പതികള്‍ക്കു ചാപ്പിള്ളയായി ജനിച്ച ജെയിംസ് എങ്സ്ട്രോമിന് ജീവൻ ലഭിച്ചതാണ് ധന്യനായ ഫുള്‍ട്ടെന്‍ ഷീനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ ലഭിച്ച അടയാളം. ജീവന്റെ അടയാളമില്ലാതിരുന്ന കുഞ്ഞ് മരിച്ചതായി വൈദ്യശാസ്ത്രം പ്രഖ്യാപിച്ചെങ്കിലും, മാതാപിതാക്കളായ ബോണിയും ട്രാവിസും ധന്യനായ ആര്‍ച്ചുബിഷപ്പ് ഷീനിന്റെ മാധ്യസ്ഥം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാണ് കുഞ്ഞിന് അത്ഭുതകരമായി ജീവന് കിട്ടിയതെന്ന വസ്തുത വൈദ്യശാസ്ത്രവും, വത്തിക്കാനും സ്ഥിരീകരിക്കുകയുണ്ടായി.
ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ.ഷീന്റെ ജീവിതം
1895 മെയ് 8-ന് അമേരിക്കയിലെ ഈലിനോയിലെ എല്‍ പാസ്സോയിലാണ് ധന്യന്‍ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ. ഷീന്‍ജനിച്ചത്.
1919-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
1950, 60-പതുകളില് വൈദികനായിരുന്ന നാള് മുതല്‍ ഷീന്‍ അമേരിക്കന്‍ ജനതയ്ക്കു മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രിയപ്പെട്ട വചനപ്രഭാഷകനും, മതബോധകനുമായിരുന്നു. “ജീവന് ജീവിതയോഗ്യമാണ്” എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ അദ്ദേഹം ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.
1951-ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി.
1966-ല്‍ ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ രൂപതാമെത്രാനായി നിയോഗിക്കുംവരെ ഫാദര്‍ ഷീന്‍ പ്യോറിയയില്‍ ഇടവക വൈദികനായി പ്രവര്‍ത്തിച്ചു.
75-ാമത്തെ വയസ്സില്‍ അദ്ദേഹം വിശ്രമജീവിതത്തിനായി ന്യൂയോര്‍ക്കിലേയ്ക്കു നീങ്ങി.
1979-ല്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 84-Ɔമത്തെ വയസ്സില്‍ മരണമടഞ്ഞു.
2002-ല്‍ പ്യോറിയ രൂപതയാണ് ഷീനിന്റെ നാമകരണ നടപടി ക്രമങ്ങള്‍ക്ക് തുടക്കമിട്ടത്.
2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന് ദൈവദാസന് ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു.
2019 ജൂലൈ 6-ന് ധന്യനായ ഷീനിന്റെ മാദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി വത്തിക്കാന്‍ അംഗീകരിച്ചു.
അദ്ദേഹത്തിന്റെ ഭൗതികശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് ന്യൂയോര്‍ക്കിലെ വിശുദ്ധ പാട്രിക്കിന്റെ ഭദ്രാസന ദേവാലയത്തിലാണ്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.