
ജോസ് മാർട്ടിൻ
അർത്തുങ്കൽ/ആലപ്പുഴ: ആഗോള തീർഥാടന കേന്ദ്രമായ അർത്തുങ്കൽ ബസലിക്കായിലെ തിരുനാൾ ദിനത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് വൈദീകർ പ്രദക്ഷിണം നടത്തി. ചരിത്രത്തിലാദ്യമായിട്ടാണ് പുരോഹിതർ തിരുസ്വരൂപം വഹിച്ച് പ്രദക്ഷിണം നടത്തിയതെന്നത് ശ്രദ്ധേയമാണ്.
കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് വൈദീകർക്ക് തിരുസ്വരൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തുന്നതിനായി അവസരം കൈവന്നത്.
മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയായി നിലകൊള്ളുന്ന അർത്തുങ്കൽ പള്ളിയിൽ ശബരിമല ദർശനം കഴിഞ്ഞുവരുന്ന അയ്യപ്പഭക്തന്മാർ അർത്തുങ്കൽ വെളുത്തച്ചന്റെ നടയിൽ മാലയൂരി സമർപ്പിച്ച് അനുഗ്രഹം തേടുന്ന പാരമ്പര്യം ഇന്നും നിലനിന്നു പോകുന്നു. നിരവധിപേരാണ് ഇത്തവണയും വെളുത്തച്ചന്റെ നടയിലെത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയത്തിനും പരിസരത്തിനും ഉൾക്കൊള്ളാനാവുന്ന തരത്തിൽ വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. കൂടാതെ, ഓൺലൈനായും ആയിരക്കണക്കിനാളുകൾ തിരുക്കർമ്മങ്ങൾക്ക് സാക്ഷിയായി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.