അനില്‍ ജോസഫ്
റോം : ഇന്നലെ വൈകിട്ട് അമലോത്ഭവ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഫ്രാര്‍ഥനക്കിടെ വികാരഭരിതമായ നിമിഷങ്ങള്‍. പ്രാര്‍ഥനക്കിടെ ഫ്രാന്‍സിസ് പാപ്പ പൊട്ടിക്കരഞ്ഞു. റോമിലെ പിയാസ ഡി സ്പാഗ്നയില്‍ അമലോത്ഭവമാതാവിന്‍റെ തിരുസ്വരൂപത്തിന് മുന്നിലെ പ്രാര്‍ഥനയിലാണ് ലോക ജനതക്ക് മുന്നില്‍ പാപ്പയുടെ കണ്ണിര്‍വാര്‍ക്കല്‍.
കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സന്ദര്‍ശനം അതിരാവിലെ ആയിരുന്നുവെങ്കിലും ഇത്തവണ തിരുനാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെയാണ് പാപ്പയെത്തിയത്.
പരമ്പരാഗതമായി, പ്പാപ്പ തിരുസ്വരൂപത്തിന് കീഴില്‍ വെളുത്ത റോസാപ്പൂക്കള്‍ സമര്‍പ്പിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. നടക്കാന്‍ സാധിക്കാത്തതിനാല്‍ പാപ്പക്കുവേണ്ടി സഹായികള്‍ കൂറ്റന്‍ റോസ് ബൊക്കെ സമര്‍പ്പിച്ചു.
ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ച പാപ്പ രോഗികളെയും വയോധികരെയും തന്‍റെ പ്രാര്‍ഥനയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഉക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴാണ് വികാരാധീനനായി പാപ്പ കരഞ്ഞത്. പ്രാര്‍ഥനക്കിടെ വാക്കുകള്‍ മുറിഞ്ഞ പാപ്പ അല്‍പ്പ സമയം നിശബ്ദനായി നിന്ന ശേഷം ഇടറിയ സ്വരത്തില്‍ പ്രാര്‍ഥന തുടര്‍ന്നു.
സ്നേഹം വിദ്വേഷത്തെ കീഴടക്കുമെന്നും സത്യം അസത്യത്തെ കീഴടക്കുമെന്നും ക്ഷമ കുറ്റങ്ങളെ കീഴടക്കുമെന്നും പ്പാപ്പ തന്‍റെ പ്രാര്‍ത്ഥനയില്‍ ഉരുവിട്ടു. റോമിലെ മേയറും ഇവാഞ്ചലൈസേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ടാഗ്ളെയാമുള്‍പ്പെടെയുളളവര്‍ പ്രാര്‍ഥനയില്‍ സന്നിഹിതരായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇരുപതിനായിരം പേര്‍ ഇന്നലെ പാപ്പയോടെപ്പം പ്രാര്‍ഥനയില്‍ പങ്ക് ചേര്‍ന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.