
അനില്‍ ജോസഫ്
റോം : ഇന്നലെ വൈകിട്ട് അമലോത്ഭവ മാതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഫ്രാര്‍ഥനക്കിടെ വികാരഭരിതമായ നിമിഷങ്ങള്‍. പ്രാര്‍ഥനക്കിടെ ഫ്രാന്‍സിസ് പാപ്പ പൊട്ടിക്കരഞ്ഞു. റോമിലെ പിയാസ ഡി സ്പാഗ്നയില്‍ അമലോത്ഭവമാതാവിന്‍റെ തിരുസ്വരൂപത്തിന് മുന്നിലെ പ്രാര്‍ഥനയിലാണ് ലോക ജനതക്ക് മുന്നില്‍ പാപ്പയുടെ കണ്ണിര്‍വാര്‍ക്കല്‍.
കൊവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സന്ദര്‍ശനം അതിരാവിലെ ആയിരുന്നുവെങ്കിലും ഇത്തവണ തിരുനാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെയാണ് പാപ്പയെത്തിയത്.
പരമ്പരാഗതമായി, പ്പാപ്പ തിരുസ്വരൂപത്തിന് കീഴില്‍ വെളുത്ത റോസാപ്പൂക്കള്‍ സമര്‍പ്പിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. നടക്കാന്‍ സാധിക്കാത്തതിനാല്‍ പാപ്പക്കുവേണ്ടി സഹായികള്‍ കൂറ്റന്‍ റോസ് ബൊക്കെ സമര്‍പ്പിച്ചു.
ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ച പാപ്പ രോഗികളെയും വയോധികരെയും തന്‍റെ പ്രാര്‍ഥനയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഉക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴാണ് വികാരാധീനനായി പാപ്പ കരഞ്ഞത്. പ്രാര്‍ഥനക്കിടെ വാക്കുകള്‍ മുറിഞ്ഞ പാപ്പ അല്‍പ്പ സമയം നിശബ്ദനായി നിന്ന ശേഷം ഇടറിയ സ്വരത്തില്‍ പ്രാര്‍ഥന തുടര്‍ന്നു.
സ്നേഹം വിദ്വേഷത്തെ കീഴടക്കുമെന്നും സത്യം അസത്യത്തെ കീഴടക്കുമെന്നും ക്ഷമ കുറ്റങ്ങളെ കീഴടക്കുമെന്നും പ്പാപ്പ തന്‍റെ പ്രാര്‍ത്ഥനയില്‍ ഉരുവിട്ടു. റോമിലെ മേയറും ഇവാഞ്ചലൈസേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ടാഗ്ളെയാമുള്‍പ്പെടെയുളളവര്‍ പ്രാര്‍ഥനയില്‍ സന്നിഹിതരായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് ഇരുപതിനായിരം പേര്‍ ഇന്നലെ പാപ്പയോടെപ്പം പ്രാര്‍ഥനയില്‍ പങ്ക് ചേര്‍ന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.