
അനിൽ ജോസഫ്
തിരുവനന്തപുരം: കോവിഡ് കാലഘട്ടം അതിജീവനത്തിന്റെ കാലഘട്ടമാണെന്ന നല്ല മാതൃക സമൂഹത്തിനു പകര്‍ന്ന് നല്‍കുകയാണ് ചങ്ങശേരി അതിരൂപക്ക് കീഴിലെ അമ്പൂരി തോക്കുപാറ സെന്റ് മേരീസ് ദേവാലയവും ഇടവക വികാരി ഫാ. ലിജോ കുഴിപളളിയും. നാടിന്റെ നന്മയ്ക്കുവേണ്ടി ഇടവക നിര്‍മ്മിച്ച അക്വാപോണിക്സ് മത്സ്യകൃഷി കൗതുകവും അതോടൊപ്പം നാട്ടുകാര്‍ക്ക് കരുതലും പ്രചോദനവും നല്‍കുകയാണ്.
വികാരി ഫാ. ലിജോ കുഴിപള്ളിയുടെ നേതൃത്വത്തില്‍ മൂന്നുമാസത്തെ പ്രയത്നത്തിലൂടെയാണ് മത്സ്യ കൃഷി ആരംഭിച്ചത്, പതിനായിരത്തിലധികം മത്സ്യങ്ങളെ വളര്‍ത്താനുള്ള കുളമാണു നിര്‍മ്മിച്ചിരിക്കുന്നത്. റീ സര്‍ക്കുലേറ്റ് റീ അക്വാകള്‍ച്ചര്‍ അഥവാ അക്വാപോണിക്സ് സംവിധാനമാണ് മത്സ്യ കൃഷിക്കായി തയ്യാറാക്കിയിരിക്കുന്നത്. മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്ന ജലം പുനചംക്രമണം നടത്തി അതിലടങ്ങിയിരിക്കുന്ന മത്സ്യ വിസര്‍ജ്യങ്ങള്‍, രാസമാലിന്യങ്ങളായ അമോണിയ ഉള്‍പ്പെടെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കുന്ന മെട്രോളജി നൈട്രേറ്റാക്കി മാറ്റി, ഒരേസമയം സസ്യ വിളകളും മത്സ്യവും വളര്‍ത്തിയെടുക്കുന്ന സംയോജിത കൃഷിരീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്.
ഈ രീതിയിലൂടെ ഒരേസമയം പതിനായിരത്തിലധികം മത്സ്യങ്ങളെയും പച്ചക്കറികളും വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപന കാലഘട്ടത്തില്‍ ‘സ്വയം അതിജീവിക്കുക’ എന്ന ആശയം നാടിനും സമൂഹത്തിനും നല്‍കുകയാണ് ഇടവക വികാരിയും ഇടവകയും. മത്സ്യകൃഷിയുടെ മാതൃക ഉള്‍ക്കൊണ്ടുകൊണ്ട് നിരവധിപേര്‍ സ്വന്തമായി കുളം നിര്‍മ്മിച്ച് മത്സ്യ കൃഷി ചെയ്യാന്‍ തുടങ്ങിയെന്ന് വികാരി ഫാദര്‍ ലിജോ കുഴിപ്പള്ളി കാത്തലിക് വോക്സിനോട് പറഞ്ഞു.
മത്സ്യകൃഷിക്കായി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും സാങ്കേതിക സഹായവും ലഭിക്കുന്നുണ്ട്. മത്സ്യ കൃഷിക്കൊപ്പം ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ വലിയ ഒരു മോഡലും പള്ളിമുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.