
അഞ്ചൽ: അഞ്ചൽ സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ എട്ടു നോമ്പും പരിശുദ്ധ കന്യക മറിയത്തിൻ്റെ ജനന പെരുന്നാളും ഇടവക തിരുന്നാളും സെപ്റ്റംബർ 1 മുതൽ 9 വരെ നടക്കും. പെരുന്നാളിനു മുന്നോടിയായി വിളംബര ജാഥ ഇന്ന് (ഞായർ) വൈകിട്ട് 3ന് നടക്കും. നാളെ മുതൽ എല്ലാ ഭവനങ്ങളിലും പെരുന്നാൾ പതാക ഉയർത്തും.
1 ന് വൈകിട്ട് 5ന് ദൈവാലയത്തിൽ പെരുന്നാൾ കൊടിയേറ്റും. 1 മുതൽ 8 വരെ രാവിലെ 10 മുതൽ 1 വരെ അഖണ്ഡ ജപമാല, ഊട്ടു നേർച്ച, വൈകിട്ട് 4ന് നവനാൾ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന 5 ന് വി.കുർബാന കുരിശടിയിലേക്ക് മെഴുകുതിരി പ്രദക്ഷിണം , നേർച്ച എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ,
പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ്, പാറശാല ഭദ്രാസന അധ്യക്ഷൻ ബിഷപ് തോമസ് മാർ യൗസേബിയോസ്, കോറെപ്പിസ് കോപ്പാമാരായ മോൺ. ജോൺസൻ കൈമലയിൽ, ജയിംസ് പാറവിള, ജോസ് ചാമക്കാലായിൽ, .ഫാ. വിൽസൺ തട്ടാരുതുണ്ടിൽ, റവ.ഫാ. വർഗീസ് കിഴക്കേകര, അഞ്ചൽ ഇടവക വൈദികർ, അഞ്ചൽ വൈദിക ജില്ലാ വൈദികർ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
3 ന് ഉച്ചക്ക് 2 ന് നടക്കുന്ന മരിയൻ യുവജന കൺവൻഷനിൽ എം.സി.വൈ.എം സഭാതല സമിതി ഡയറക്ടർ റവ.ഫാ. മേപ്പുറത്തും 4 ന് രാവിലെ 11ന് നടക്കുന്ന മരിയൻ തീർത്ഥാടക സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും ക്ലാസെടുക്കും. 8 ന് വൈകിട്ട് 6.30ന് ആരംഭിക്കുന്ന തിരുനാൾ റാസ കൈ താടി മേരി മാതാ കുരിശടി തിരികെ ആർ ഓ ജംഗ്ഷൻ ചുറ്റി ദൈവാലയത്തിൽ തിരിച്ചെത്തും. തുടർന്ന് ആകാശ ദീപ കാഴ്ച്ചകളും വാദ്യ മേളങ്ങളുടെ ഡിസ്ല് പ്ലേയും നടക്കും.
സമാപന ദിവസമായ 9 ന് രാവിലെ 9 ന് ഇടവക തിരുനാൾ കുർബാനക്ക് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നേതൃത്വം നൽകും. കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം, കൊടിയിറക്ക് ,ഊട്ടു നേർച്ച എന്നിവ നടക്കും. വൈകിട്ട് 6.30ന് സെൻ്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ സുപ്രസിദ്ധ ഗായകൻ കെ.ജി.മാർക്കോസ് അവതരിപ്പിക്കുന്ന ഭകതി ഗാനമേള.
തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ബോവസ് മാത്യു, ട്രസ്റ്റി ഡോ.കെ.വി. തോമസ് കുട്ടി കൈമലയിൽ, സെക്രട്ടറി മനോജ് എബ്രഹാം ഉഴനല്ലൂർ എന്നിവർ അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.