Categories: Daily Reflection

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!”

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!”

1 രാജാ.- 18:20-39
മത്താ.- 5:17-19

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” 

പിതാവായ ദൈവത്തിൽനിന്നും അകന്ന് അന്യദേവന്മാരുടെ പുറകെ പോയ ദൈവമക്കൾക്ക് വേണ്ടി ഏലിയാ പ്രവാചകൻ പ്രാർത്ഥിക്കുകയാണ്. അന്യദേവനായ ബാലിനെ ആരാധിക്കുന്ന ദൈവമക്കൾ.  ബാൽദേവൻ തങ്ങളുടെ ബലി സ്വീകരിക്കുമെന്ന  വിചാരത്താൽ പകലന്തിയോളം വിളിച്ചപേക്ഷിക്കുകയാണ്.  എന്നാൽ, ഒരു ദേവനും അവർക്ക് ഉത്തരം നൽകിയതുമില്ല. ആരും അവരുടെ പ്രാർത്ഥന ശ്രവിച്ചതുമില്ല.

ബാൽ ദേവനോടുള്ള ജനങ്ങളുടെ ഈ അപേക്ഷ വ്യർത്ഥമായി  തീർന്നപ്പോൾ ഏലിയാ പ്രവാചകൻ പറഞ്ഞതനുസരിച്ച് ജീവനുള്ള ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. ഏലിയാ പ്രവാചകന്റെയും കൂട്ടരുടെയും പ്രാർത്ഥന ജീവനുള്ള ദൈവം കേൾക്കുകയാണ്.

പിതാവിൽനിന്നും അനുഗ്രഹം സ്വീകരിച്ചിട്ടും ജീവനുള്ള ദൈവത്തെ മറന്ന് അന്യദേവന്മാരെ   അന്വേഷിച്ച് പോകുന്ന ദൈവമക്കൾ. ദൈവമക്കൾ പിതാവിനെ മറന്നാലും മക്കളെ സ്നേഹിക്കുന്ന പിതാവാണ് ജീവനുള്ള ദൈവം.  ആ പിതാവിന്റെ ഹിതം മനസ്സിലാക്കിയ ഏലിയാ പ്രവാചകൻ ദൈവമക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്. “അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” ഏലിയായുടെ ഹൃദയത്തിന്റെ ഉള്ളിൽനിന്നുതിർന്ന പ്രാർത്ഥനയുടെ ഫലമോ ദൈവത്തിന് അർപ്പിച്ച ബലി അവിടുന്ന് സ്വീകരിച്ചു എന്നതാണ്.

സ്നേഹമുള്ളവരെ, ഓരോ ദിവസവും നാം കർത്താവായ ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും നാമത് തിരിച്ചറിയാതെ ദൈവത്തെ മറക്കുന്നുവെന്നതാണ് വാസ്തവം. നമ്മുടെ അത്യാഗ്രഹത്താൽ നാം നമ്മുക്ക് കിട്ടിയ അനുഗ്രഹങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.  നാം എത്രത്തോളം ദൈവത്തിൽ നിന്നകന്നാലും കരുണാനിധിയായ പിതാവായ ദൈവം നമ്മെ  തിരിച്ചു വിളിക്കുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്.

ഏകദൈവമായ പിതാവിൻറെ സ്നേഹം അനുഭവിച്ചറിയുവാനും, നമ്മുടെ പാപക്കറകൾ നീക്കി നമ്മെ തിരികെ വിളിക്കുന്ന ക്ഷമിക്കുന്ന സ്നേഹം കാണുവാനുമുള്ള   ഓർമ്മപ്പെടുത്തലാണ് ഏലിയാ പ്രവാചകന്റെ ഈ  പ്രാർത്ഥന. ആയതിനാൽ, നമ്മുടെ അത്യാഗ്രഹം മാറ്റി ദൈവത്തിൽ നിന്നും നാം സ്വീകരിക്കുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയുകയും അതിന് അവിടുത്തേക്ക് നന്ദി പറഞ്ഞു ജീവിക്കുവാനും നമ്മുക്ക് പരിശ്രമിക്കാം.

സ്നേഹപിതാവേ, അങ്ങ് മാത്രമാണ് ദൈവമെന്നു  തിരിച്ചറിഞ്ഞും, അങ്ങ് നൽകുന്ന  അനുഗ്രഹത്തിന് എപ്പോഴും  നന്ദിയുള്ളവരായി ജീവിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago