Categories: Daily Reflection

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!”

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!”

1 രാജാ.- 18:20-39
മത്താ.- 5:17-19

“അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” 

പിതാവായ ദൈവത്തിൽനിന്നും അകന്ന് അന്യദേവന്മാരുടെ പുറകെ പോയ ദൈവമക്കൾക്ക് വേണ്ടി ഏലിയാ പ്രവാചകൻ പ്രാർത്ഥിക്കുകയാണ്. അന്യദേവനായ ബാലിനെ ആരാധിക്കുന്ന ദൈവമക്കൾ.  ബാൽദേവൻ തങ്ങളുടെ ബലി സ്വീകരിക്കുമെന്ന  വിചാരത്താൽ പകലന്തിയോളം വിളിച്ചപേക്ഷിക്കുകയാണ്.  എന്നാൽ, ഒരു ദേവനും അവർക്ക് ഉത്തരം നൽകിയതുമില്ല. ആരും അവരുടെ പ്രാർത്ഥന ശ്രവിച്ചതുമില്ല.

ബാൽ ദേവനോടുള്ള ജനങ്ങളുടെ ഈ അപേക്ഷ വ്യർത്ഥമായി  തീർന്നപ്പോൾ ഏലിയാ പ്രവാചകൻ പറഞ്ഞതനുസരിച്ച് ജീവനുള്ള ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. ഏലിയാ പ്രവാചകന്റെയും കൂട്ടരുടെയും പ്രാർത്ഥന ജീവനുള്ള ദൈവം കേൾക്കുകയാണ്.

പിതാവിൽനിന്നും അനുഗ്രഹം സ്വീകരിച്ചിട്ടും ജീവനുള്ള ദൈവത്തെ മറന്ന് അന്യദേവന്മാരെ   അന്വേഷിച്ച് പോകുന്ന ദൈവമക്കൾ. ദൈവമക്കൾ പിതാവിനെ മറന്നാലും മക്കളെ സ്നേഹിക്കുന്ന പിതാവാണ് ജീവനുള്ള ദൈവം.  ആ പിതാവിന്റെ ഹിതം മനസ്സിലാക്കിയ ഏലിയാ പ്രവാചകൻ ദൈവമക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണ്. “അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർത്ഥന കേൾക്കണമേ!” ഏലിയായുടെ ഹൃദയത്തിന്റെ ഉള്ളിൽനിന്നുതിർന്ന പ്രാർത്ഥനയുടെ ഫലമോ ദൈവത്തിന് അർപ്പിച്ച ബലി അവിടുന്ന് സ്വീകരിച്ചു എന്നതാണ്.

സ്നേഹമുള്ളവരെ, ഓരോ ദിവസവും നാം കർത്താവായ ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും നാമത് തിരിച്ചറിയാതെ ദൈവത്തെ മറക്കുന്നുവെന്നതാണ് വാസ്തവം. നമ്മുടെ അത്യാഗ്രഹത്താൽ നാം നമ്മുക്ക് കിട്ടിയ അനുഗ്രഹങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.  നാം എത്രത്തോളം ദൈവത്തിൽ നിന്നകന്നാലും കരുണാനിധിയായ പിതാവായ ദൈവം നമ്മെ  തിരിച്ചു വിളിക്കുന്നുവെന്ന് നാം ഓർക്കേണ്ടതുണ്ട്.

ഏകദൈവമായ പിതാവിൻറെ സ്നേഹം അനുഭവിച്ചറിയുവാനും, നമ്മുടെ പാപക്കറകൾ നീക്കി നമ്മെ തിരികെ വിളിക്കുന്ന ക്ഷമിക്കുന്ന സ്നേഹം കാണുവാനുമുള്ള   ഓർമ്മപ്പെടുത്തലാണ് ഏലിയാ പ്രവാചകന്റെ ഈ  പ്രാർത്ഥന. ആയതിനാൽ, നമ്മുടെ അത്യാഗ്രഹം മാറ്റി ദൈവത്തിൽ നിന്നും നാം സ്വീകരിക്കുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയുകയും അതിന് അവിടുത്തേക്ക് നന്ദി പറഞ്ഞു ജീവിക്കുവാനും നമ്മുക്ക് പരിശ്രമിക്കാം.

സ്നേഹപിതാവേ, അങ്ങ് മാത്രമാണ് ദൈവമെന്നു  തിരിച്ചറിഞ്ഞും, അങ്ങ് നൽകുന്ന  അനുഗ്രഹത്തിന് എപ്പോഴും  നന്ദിയുള്ളവരായി ജീവിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago