
ജോസ് മാർട്ടിൻ
കൊച്ചി: മതേതര കേരളത്തിലെ സ്നേഹ സാന്നിധ്യമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി എപ്പോഴും ഹൃദ്യമായ ബന്ധമാണ് ഹൈദരലി തങ്ങൾ പുലർത്തിയിരുന്നതെന്നും കർദിനാൾ പറഞ്ഞു.
മുൻഗാമികളുടെ പാതപിന്തുടർന്ന് കേരളത്തിലെ പൊതുസമൂഹവുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും ഇന്ത്യൻ നാഷണൽ മുസ്ലീംലീഗിന്റെ സംസ്ഥാന നേതൃസ്ഥാനവും കേരളത്തിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ചിരുന്നപ്പോഴും ജീവിത ലാളിത്യത്താൽ അദ്ദേഹം കേരളിയർക്ക് മുഴുവനും മാതൃകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
വ്യത്യസ്ത അഭിപ്രായങ്ങളെ ശാന്തമായി ശ്രവിച്ച് നിഷ്പക്ഷമായ തീർപ്പ് കൽപ്പിക്കുന്നതുവഴി ഹൈദരലി ശിഹാബ് തങ്ങൾ സകലർക്കും സ്വീകാര്യനായിരുന്നു. തീവ്രവാദ നിലപാടുകളുള്ള ചിലർ മതവിദ്വേഷം പരത്തുന്ന മനോഭാവങ്ങളോടെ രംഗപ്രവേശനം ചെയ്ത നാളുകളിലൊക്കെയും മതസാഹോദര്യത്തിന്റെ കാവലാളായി അദ്ദേഹം നിലകൊണ്ടു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ വേദനിക്കുന്ന സകലരോടും, വിശിഷ്യാ കുടുംബാംഗങ്ങളോടും കേരള കത്തോലിക്കാ മെത്രാൻ സമിതി ഹൃദയംഗമമായ അനുശോചനം അറിയിച്ചു കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.