
എസക്കിയേൽ 2:8-3,4
മത്തായി 18:1-5,10,12-14
“നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല”.
സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? എന്ന ചോദ്യത്തിന് ഉത്തരമായാണ് യേശു ഒരു ശിശുവിനെ കാണിച്ചിട്ട് പറയുന്നത് : “നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല”. അപ്പോൾ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡം കൂടിയാണ് ശിശുവിനെ പോലെ ആവുക എന്നത്.
രണ്ടു കാര്യങ്ങൾ യേശു നമ്മുടെ ശ്രദ്ധയിൽപെടുത്തുന്നു:
1) മനസാന്തരപ്പെടുക
2) ശിശുക്കളെ പോലെയാവുക
മനസാന്തരപ്പെടൽ സംഭവിക്കണമെങ്കിൽ ആദ്യം സംഭവിക്കേണ്ടത് ‘ബലഹീനത ഉണ്ടെന്ന് തിരിച്ചറിയുകയാണ്’. ഈ തിരിച്ചറിവ് ഉണ്ടായാൽ മാത്രമേ മനസാന്തരത്തിനായുള്ള ആഗ്രഹം പോലും ഉണ്ടാവുകയുള്ളൂ.
ശിശുക്കളുടെ വലിയൊരു പ്രത്യേകത അവരിൽ കളങ്കം ഇല്ല എന്നുള്ളതാണ്. അതുപോലെ തന്നെ ഏതു നിമിഷവും മറക്കുവാനും പൊറുക്കുവാനും ഉള്ള ഹൃദയം ശിശുക്കളുടെ മാത്രം പ്രത്യേകതയാണ്. നമ്മൾ ഓർക്കണം, ഞാനും നിങ്ങളും ഒരിക്കൽ ശിശുക്കളുടെ നൈർമല്യത്തിൽ ആയിരുന്നു. പക്ഷെ, എപ്പോഴോ, എവിടെയോ അത് കൈമോശം വന്നുപോയി.
ഇനി എങ്ങനെയാണ് ശിശുക്കളെ പോലെയാവുക? ഇത് നമുക്ക് ഒരു വെക്കുവിളിയാണ്. ഒരുപക്ഷെ, ധുർദ്ധപുത്രനെപ്പോലെ മൂന്ന് അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരും ശിശുവിനെപ്പോലെയാകാൻ.
1) തെറ്റുപറ്റി എന്ന ബോധ്യം
2) തിരിച്ചു വരുവാനുള്ള തീരുമാനം
3) തീരുമാനം നടപ്പിലാക്കാൻ.
ആത്മാർഥമായി പ്രാർഥിക്കാം ദൈവമേ, ശിശുക്കളുടെ നിഷ്കളങ്കത എന്നിൽ വളർത്തേണമേ. വീഴ്ചകളുണ്ടാകുമ്പോൾ തെറ്റുപറ്റി എന്ന ബോധ്യത്തോടെ, തിരിച്ചു വരുവാനുള്ള തീരുമാനമെടുത്ത്, ആ തീരുമാനം നടപ്പിലാക്കിക്കൊണ്ട് ദൈവരാജ്യത്തിന് ഞങ്ങളെയും അർഹരാക്കണമേ.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.