
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: സഭയിലും സമൂഹത്തിലും കൂട്ടായ്മയും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ കത്തോലിക്കാ തിരുസഭയുടെ സുവിശേഷവത്ക്കരണ കാര്യങ്ങളുടെ തലവൻ കർദ്ദിനാൾ അന്തോണിയോ ലൂയിസ് താഗ്ലെയുടെ ഉദ്‌ബോധനം. 2023 ജനുവരി 24 ചൊവ്വാഴ്ച ബാംഗ്ലൂരിൽ ലത്തീൻ സഭയുടെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ 34-ാമത് പ്ലീനറി അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തിന്റെ സന്ദേശത്തിലൂടെ നമ്മുടെ സമൂഹത്തെ സമാധാനപൂർണ്ണമായ സമൂഹമാക്കി മാറ്റേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സിസിബിഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലി അനുഗ്രഹ സന്ദേശം നൽകി. ആർച്ച്ബിഷപ്പ് ജോർജ് ആന്റണിസ്വാമി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിച്ചു. സിസിബിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ്പ് അനിൽ കൂട്ടോ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദിയും അർപ്പിച്ചു.
അധ്യക്ഷ പ്രസംഗത്തിൽ ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി ഇന്ത്യയുടെ മനോഹരമായ വൈവിധ്യത്തെക്കുറിച്ച് വിവരിച്ചു. മതങ്ങൾ, വ്യത്യസ്ത ആത്മീയ ദർശനങ്ങൾ, സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ, ഭാഷകൾ, സാമൂഹിക തലങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന നൂലുകൾ ഉൾക്കൊള്ളുന്ന നെയ്ത്തുശാലയാണ് നമ്മുടെ രാജ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആഴമായ ആത്മീയതയ്‌ക്കൊപ്പം നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഘടനയെ ശിഥിലമാക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നമ്മുടെ സാഹചര്യത്തിൽ യേശുവിന്റെ കഥ പറയൽ: ഒരു സിനഡൽ വഴി” എന്ന വിഷയത്തിലൂന്നിയാണ് 34-ാമത് പ്ലീനറി അസംബ്ലി മുന്നോട്ട് പോകുന്നത്. ചടങ്ങിൽ വച്ച് കർദിനാൾ താഗ്ലെ അടിസ്ഥാന ക്രൈസ്തവസമൂഹങ്ങൾക്ക് വേണ്ടിയുള്ള മാർഗരേഖ പ്രകാശനം ചെയ്തു.
24 ചൊവ്വാഴ്ച ആരംഭിച്ച 34-ാമത് പ്ലീനറി അസംബ്ലി 2023 ജനുവരി 30 ന് ഉച്ചയ്ക്ക് 1 മണിയോടെ സമാപിക്കും. 132 രൂപതകളും 190 ബിഷപ്പുമാരും അടങ്ങുന്നതാണ് സിസിബിഐ എന്ന ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.