
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: സുവിശേഷപ്രഘോഷകൻ കച്ചവട സംരംഭകനെപ്പോലെ ധനലാഭം നോക്കേണ്ടവനല്ല എന്ന് ഫ്രാൻസിസ് പാപ്പാ. എന്തുകിട്ടുമെന്നല്ല, എന്തുകൊടുക്കാനാവുമെന്നു ചിന്തിക്കുന്ന ദൈവാവാരൂപിയുടെ പ്രേരണയുള്ള പ്രഘോഷകനാണ് യഥാർത്ഥ വചന പ്രഘോഷകൻ.
ജൂൺ 11-Ɔο തിയതി തിങ്കളാഴ്ച വിശുദ്ധ ബർണബാസ് അപ്പസ്തോലന്‍റെ അനുസ്മരണം ആഘോഷിച്ചുകൊണ്ടുള്ള ദിവ്യബലിമദ്ധ്യേ സുവിശേഷ പ്രഘോഷണ സമയത്തതാണ് പാപ്പായുടെ ശക്തമായ ഈ വാക്കുകൾ.
ഒരു യഥാർത്ഥ വചനപ്രഘോഷകൻ വെറും പ്രാസംഗികൻ മാത്രമല്ല, അതിലുപരി ദൈവാത്മാവിന്‍റെ അഭിഷേകചൈതന്യവും ബലതന്ത്രവുമുള്ള വചനത്തിന്‍റെ ശുശ്രൂഷകനാണ്. അതുകൊണ്ട്, കുറെ നല്ല ചിന്തകളും ആശയങ്ങളും എറിഞ്ഞുകൊടുക്കുകയല്ല ലക്ഷ്യം, മറിച്ച് ഹൃദയങ്ങളെ മാനസാന്തരത്തിലേയ്ക്ക് നയിക്കുകയാണ് വചനപ്രഘോഷകന്‍റെ ദൗത്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഓരോ രൂപതയ്ക്കും ഇടവകകൾക്കും വ്യക്തവും അഭികാമ്യവുമായ അജപാലനപദ്ധതികൾ ഒരുക്കിയിട്ടുണ്ടാകാം, എന്നാൽ അവ യഥാർത്ഥ സുവിശേഷ പ്രഘോഷണത്തിന്റെ ഉള്ളറിഞ്ഞു കൊണ്ടുള്ളതാകണം.
കർത്താവ് നമ്മെ അയയ്ക്കുന്നത് ലാഭമുണ്ടാക്കാനോ പണമുണ്ടാക്കാനോ അല്ല. അതിനാൽ നാം കച്ചവടത്തിന്‍റെയോ, ലാഭകരമായ പദ്ധതികളുടെയോ സംരംഭകരല്ല എന്ന ബോധ്യം അത്യാവശ്യമാണ്. പരിശുദ്ധാത്മാവാണ് നമ്മെ നയിക്കുന്നത് അതിനാൽ നമ്മുടെ മാനുഷികമായ കരുത്തിനും കഴിവിനമുപരി ദൈവാത്മാവിൽ ആശ്രയിക്കുകയാണ് വേണ്ടത്. അപ്പോൾ ധനലാഭം എന്ന ചിന്ത നമ്മെ നയിക്കുകയില്ല.
സഭയിലെ സ്ഥാനം ശുശ്രൂഷിക്കപ്പെടാനുള്ളതല്ല, മറിച്ച് പാവങ്ങളും എളിയവരുമായവരെ ശുശ്രൂഷിക്കുവാനുള്ളതാണ്. അതുപോലെതന്നെ, സഭയിൽ സ്ഥാനക്കയറ്റം കാത്തിരിക്കുന്നവർ സുവിശേഷവത്ക്കരണം എന്തെന്ന് അറിവില്ലാത്തവരാണെന്നും പാപ്പാ വിമർശിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.