
കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ ദിനത്തിനായി പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനിലെ (എഫ്‌സിസി) സന്യാസിനികള്‍. മധ്യപ്രദേശിലെ ഭോപ്പാല്‍ എഫ്‌സിസി അമല പ്രോവിന്‍സിന്റെ കൗണ്‍സിലറായിരിക്കെയാണ് സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വം. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ മുന്നോടിയായി എഫ്‌സിസിയുടെ എല്ലാ മഠങ്ങളിലും സ്ഥാപനങ്ങളിലും പത്തു ദിവസത്തെ പൂര്‍ണദിന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ 26ന് ആരംഭിച്ചു.
എല്ലാ ഹൗസുകളിലും രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെയാണു പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടക്കുന്നത്. ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കൃതജ്ഞതാ പ്രാര്‍ത്ഥനകള്‍ എന്നിവയാണ് ഇന്ത്യയിലും വിദേശത്തുമുള്ള ഹൗസുകളില്‍ ഇപ്പോള്‍ നടക്കുന്നത്. നവംബര്‍ നാലുവരെ ശുശ്രൂഷകള്‍ തുടരും. 24 പ്രോവിന്‍സുകളിലായി 834 ഹൗസുകളുള്ള എഫ്‌സിസി സന്യാസിനീ സമൂഹത്തിനു ആകെ 7025 സന്യാസിനികളാണുള്ളത്.
കേരളത്തില്‍ മാത്രം 13 പ്രോവിന്‍സുകളും 422 ഹൗസുകളും കേരളത്തിനു പുറത്തു 11 പ്രോവിന്‍സുകളിലായി രണ്ടായിരത്തോളം എഫ്‌സിസി സന്യാസിനികളുമുണ്ട്. രാജ്യത്ത് ഗോവയും സിക്കിമും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും എഫ്‌സിസി സന്യാസിനീ സമൂഹാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെന്നതെന്നും ശ്രദ്ധേയമാണ്. യൂറോപ്പില്‍ ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ആഫ്രിക്കയില്‍ കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മലാവി, നമീബിയ എന്നീ രാജ്യങ്ങളിലും അമേരിക്കയിലും പാപ്പുവാ ന്യൂഗിനിയയിലും സഭാംഗങ്ങള്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എഫ്‌സിസി സമൂഹം
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
This website uses cookies.