
ജോസ് മാർട്ടിൻ
ആലപ്പുഴ: സാത്താൻ ആരാധകരുടെ പ്രവർത്തനം കേരളത്തിൽ സജീവമായി തുടരുന്നു. വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
ആലപ്പുഴ രൂപതയുടെ കീഴിലുള്ള പറവൂർ, പുന്നപ്പുറ, സെന്റ് ജോസഫ് ഫറോനാ പള്ളിയിലുണ്ടായ സംഭവം വിശ്വാസികൾ വളരെയേറെ ശ്രദ്ധാലുക്കളാകണമെന്ന ഓർമ്മപ്പെടുത്തൽ നൽകുന്നു. ഇന്നലെ രാവിലെ 8.30 മണിയോടെ ഏകദേശം അറുപതു വയസു പ്രായം തോന്നിക്കുന്ന വ്യക്തി മുത്തുകുടകൾ നന്നാക്കി കൊടുക്കാമെന്നു പറഞ്ഞു പള്ളിമേടയിൽ വരികയും, അസി. വികാരിയെ സമീപിക്കുകയും ചെയ്തു. എന്നാൽ,
മുത്തുകുടകൾ കാണാൻ താല്‍പ്പര്യം കാട്ടാതെ തന്‍റെ കയിൽ ഒരു കുരിശ് വില്‍ക്കാനുണ്ടെന്നും കുരിശു കാണിക്കുകയുമായിരുന്നു.
കുരിശ് സാത്താൻ സേവകർ ആരാധയ്ക്ക് ഉപയോഗിക്കുന്നതാണെന്ന് മനസിലാക്കിയ അസി.വികാരി അച്ചൻ വിവരം വികാരി ഫാ. പോൾ അറക്കലിനെ അറിയിക്കുകയും ചെയ്തു. എന്നാൽ, പന്തികേട് മനസിലാക്കിയ സാത്താൻ സേവകൻ തന്ത്രപരമായി രക്ഷപെടുകയും ചെയ്തു.
വിശ്വാസികൾ ശ്രദ്ധിക്കേണ്ടതിന്
വികാരി ഫാ. പോൾ അറക്കൽ രണ്ടു കാര്യങ്ങൾ പറയുന്നു:
1) കുരിശുരുപങ്ങൾ വാങ്ങുമ്പോൾ പാരമ്പര്യമായി നമ്മൾ ഉപയോഗിച്ച് വരുന്നതും പരിചയം ഉള്ളതുമായവ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
2) കൊന്ത വാങ്ങുമ്പോഴും ശ്രദ്ധിക്കുക. കാരണം വളരെ വ്യത്യസ്തവും ആകർഷണീയവുമായ പലതരം കൊന്തകളുമായി ആരെങ്കിലും സമീപിച്ചാൽ വളരെ ശ്രദ്ധയോടെയോടെ മാത്രം വാങ്ങുക.
അതുപോലെ തന്നെ, അപരിചിതർ നമ്മുടെ പള്ളികളിൽ ദിവ്യബലിയിൽ പങ്കെടുക്കുകയും വിശുദ്ധ കുർബാന കൈയിൽ സ്വീകരിച്ച് ഭക്ഷിക്കാതെ ശ്രദ്ധയിൽപെട്ടാൽ ഉടനെ ബന്ധപ്പെട്ട വൈദികരെ അറിയിക്കുകയും ചെയ്യുക.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.