Categories: Kerala

സന്തോഷം വിശുദ്ധിയുടെ അടയാളം; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

സന്തോഷം വിശുദ്ധിയുടെ അടയാളം; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

സന്തോഷം വിശുദ്ധിയുടെ അടയാളം; ബിഷപ്പ് ആന്റണി മുല്ലശ്ശേരി

ജോസ് മാർട്ടിൻ

ഭരണങ്ങാനം: സന്തോഷം വിശുദ്ധിയുടെ അടയാളമാണെന്ന് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടനത്തിന്റെ എട്ടാം ദിവസമായ ഇന്നലെ ദിവ്യബലിയർപ്പിക്കുകയായിരുന്നു ബിഷപ്പ്. വിശുദ്ധ അൽഫോൻസയും വിശുദ്ധ കൊച്ചുത്രേസ്യയും വിശുദ്ധിയിലുള്ള സന്തോഷം അന്വേഷിച്ചവരായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.

പോപ്പ് ഫ്രാൻസിസ് പറയുന്നത്: ജീവിതത്തിൽ ആനന്ദിക്കുക, സന്തോഷിക്കുക എന്നാണ്. അപ്പോൾ ജീവിത ക്ലേശങ്ങളിൽ സ്നേഹമുണ്ടെങ്കിൽ മാത്രമേ ആനന്ദം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് സാരം.

അതുപോലെ, ക്രിസ്തുവിനെ സ്നേഹിക്കുന്നവന്
സഹനം അർത്ഥവത്താക്കണമെങ്കിൽ ദൈവത്തിന്റെ കരം കാണാൻ, ദൈവത്തിന്റെ സ്പർശനം അനുഭവിക്കാൻ കഴിയണം. അപ്പോൾ ക്രിസ്തുവിനെ സ്നേഹിക്കുന്നവന് ജീവിതം അർത്ഥവത്തായി മാറും. ഇതാണ് വിശുദ്ധ അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ്, “ഈശോക്ക് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് സഹനങ്ങളെ നേരിടാൻ വിശുദ്ധ അൽഫോൻസായ്ക്കും, വിശുദ്ധ കൊച്ചുത്രേസ്യയ്ക്കും കഴിഞ്ഞതെന്ന് ഓർമ്മിപ്പിച്ചു.

ചുരുക്കത്തിൽ, പൗലോസാപ്പൊസ്തലൻ പറയുന്നതുപോലെ, ഞാൻ നന്നായി പൊരുതി എന്റെ ഓട്ടം പൂർത്തിയാക്കി, നീതിയുടെ ന്യായാധിപനായ കർത്താവ് മഹത്വത്തിന്റെ കിരീടം എന്നെ അണിയിക്കും. അതുപോലെ, വിശുദ്ധ അൽഫോൻസാമ്മ വിശുദ്ധിയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു മഹത്വത്തിന്റെ കിരീടം വാങ്ങാൻ.

അർത്ഥമില്ലാത്ത ജീവിതമല്ലേ എന്ന് തോന്നുമ്പോൾ, സഹനത്തിന്റെ ജീവിതം കടന്നു പോയവർ നമുക്ക് നൽകുന്ന വലിയൊരു പാഠമുണ്ട്, ക്രിസ്തുവിന്റെ സ്നേഹത്തോട് നമ്മുടെ ക്ലേശങ്ങളെ ചേർത്തു വയ്ക്കുക, അങ്ങനെ നമുക്ക് സഹനങ്ങളെ രക്ഷാകരമാക്കി മാറ്റുവാൻ സാധിക്കും. ഇതാണ് വിശുദ്ധ അൽഫോൻസാമ്മ നൽകുന്ന സന്ദേശവും.

യേശുവിന്റെ സഹനങ്ങൾ എനിക്കുവേണ്ടി മാത്രമായിരുന്നു എന്ന് നമുക്ക് ഓരോരുത്തർക്കും പറയാൻ സാധിക്കണം. അങ്ങനെ, സഹനത്തെ മഹത്വമുള്ളതാക്കി മാറ്റണമെന്ന് ബിഷപ്പ് തീർഥാടകരോട് ആഹ്വാനം ചെയ്തു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

6 hours ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago