Categories: Kerala

വെട്ടുകാട്‌ ദേവാലയം ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും

വെട്ടുകാട്‌ ദേവാലയം ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും

തിരുവനന്തപുരം: നവീകരിച്ച വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ ആശീർവാദ ചടങ്ങുകൾക്കായി നാടൊരുങ്ങി.  ദേവാലയത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഇന്ന്‌ വൈകിട്ട് 5.15-ന് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം ആശീർവാദവും പ്രതിഷ്ഠയും നിർവഹിക്കുന്നതോടെ വിശ്വാസികളുടെ എട്ടുവർഷം നീണ്ട കാത്തിരിപ്പിനു വിരാമമാകും.മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ വചനപ്രഘോഷണം നടത്തും. ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായ ആശീർവാദ കർമത്തിൽ 13 മെത്രാന്മാരും നൂറോളം വൈദികരും സന്യസ്തരും പങ്കെടുക്കും.

തീർഥാടകരുടെ സൗകര്യാർഥം വിവിധ ഡിപ്പോകളിൽനിന്നു കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും.

ചടങ്ങുകൾ ഇങ്ങനെ

ആശീർവാദ കർമങ്ങൾക്കായി സഭാ മേലധ്യക്ഷരെ സ്വീകരിച്ചു ക്രിസ്തുരാജ പാദത്തിലേക്ക് ആനയിക്കും. കുരിശു വാഹകൻ, കത്തിച്ച തിരികളുമായി പരിചാരകർ, മാലാഖയുടെ വേഷമണിഞ്ഞ കുട്ടികൾ, കൊമ്പ്രിയസഭാംഗങ്ങൾ, വൈദികർ, മെത്രാൻ എന്നിവരുടെ അകമ്പടിയോടെ പ്രദക്ഷിണം ആരംഭിക്കും. സഹായമെത്രാൻ ആർ. ക്രിസ്തുദാസ് കൊടിമരം വെഞ്ചരിക്കും. വികാരി മോൺ. ടി. നിക്കൊളസ് കൊടിയേറ്റ് നിർവഹിക്കും. ഇടവക പ്രതിനിധികൾ ദേവാലയ താക്കോൽ ബിഷപ്പിനെ ഏൽപിക്കും. തുടർന്ന് അദ്ദേഹം ദേവാലയ വികാരിയോട് വാതിൽ തുറക്കാൻ നിർദേശിക്കും.

ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം നാട മുറിക്കുകയും എല്ലാവരും ഉള്ളിൽ പ്രവേശിക്കുകയും ചെയ്യും. ബലിപീഠത്തിൽ മെത്രാന്മാർ അണിനിരക്കുന്നതോടെ ആശീർവാദ ചടങ്ങുകൾക്കു തുടക്കമാകും. മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന വെഞ്ചരിപ്പ് കർമങ്ങൾക്കു ചാരുത പകർന്നു ക്രിസ്തീയ സംഗീത സംവിധായകരായ ഒ.വി.ആർ, റാണ, ബോബൻ, അലക്സ് എന്നിവർ ഈണം പകർന്ന ഗാനങ്ങളുമുണ്ടാകും. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

കാഴ്ചയുടെ നവ്യാനുഭവം

പാശ്ചാത്യ–പൗരസ്ത്യ കലകളുടെ ചേരുവയാണ് നിർമാണത്തിലുടനീളം ദൃശ്യമാകുന്നത്. റോമിലെ സിസ്റ്റീൻ ചാപ്പലിന്റെ അൾത്താരയിൽ മൈക്കലാഞ്ചലോയുടെ ചുമർചിത്രമായ അവസാന വിധിയുടെ ത്രിമാന ദൃശ്യാവിഷ്കാരം കാഴ്ചയുടെ നിറച്ചാർത്താണ്. അലക്സ് ചാണ്ടി നിർമിച്ച ശിൽപസമുച്ചയത്തിൽ ക്രിസ്തുവും മാതാവും ഉൾപ്പെടെ 180–ലധികം പൂർണകായ രൂപങ്ങളുണ്ട്.

ഫൈബർ ഗ്ലാസ് ഉപയോഗിച്ചു മെനഞ്ഞെടുത്ത ശിൽപസമുച്ചയത്തിൽ സ്വർഗവും നരകവും ശുദ്ധീകരണ സ്ഥലവും ആലേഖനം ചെയ്തിട്ടുണ്ട്. 60 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ശിൽപസമുച്ചയം ഒന്നരവർഷം കൊണ്ടാണു പൂർത്തിയാക്കിയത്. ദേവാലയത്തിലേക്കെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്നതു ക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ ചിത്രീകരണമുള്ള കൂറ്റൻ കവാടമാണ്.

തൊട്ടുമുന്നിൽ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുള്ള മേൽത്തട്ട്. നിലത്ത് വിടർന്ന സൂര്യകാന്തിപ്പൂവിന്റെ ചിത്രം. ഇരുവശങ്ങളിൽ ബൈബിളിലെ ഉപമകളും അദ്ഭുതങ്ങളും പ്രതിപാദിക്കുന്ന 24 ഗ്ലാസ് പെയിന്റിങ്ങുകൾ. കൊത്തുപണികളോടുകൂടി 16 ഘട്ടങ്ങളുള്ള കുരിശിന്റെ വഴി. 26 തൂണുകളിലായി ദൈവമാതാവ് ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട രൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

7 days ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago