
ഫാ.ജോഷി മയ്യാറ്റിൽ
സീസറിനുള്ളത് സീസറിനു നൽകാൻ എപ്പോഴും ബാധ്യസ്ഥനാണ് ഏതു ദൈവ വിശ്വാസിയും. കൊറോണക്കാലത്തെ പൊങ്കാലകളും, ഊട്ടുസദ്യകളും, മതപഠനകേന്ദ്രങ്ങളും, കൺവെൻഷനുകളും പൗരബോധത്തിനു മാത്രമല്ല ക്ഷീണം വരുത്തുന്നത്, മറിച്ച് യഥാർത്ഥ ദൈവബോധത്തിനുകൂടിയാണ്.
‘കൊറോണ’ എന്ന പദത്തിന് ‘കിരീടം’ എന്നും അർത്ഥമുണ്ട്. നമുക്ക് ഒരു ആത്മീയ കിരീടമായിത്തീരുന്ന ഒന്നാകണം ‘ഈ ക്ലേശകാലം’.
മെത്രാന്മാരും അച്ചന്മാരും ശരിയായ കത്തോലിക്കാ വിശ്വാസത്തിലധിഷ്ഠിതവും, പൗരബോധത്തിൽ ഊന്നിയതുമായ നിലപാടുകൾ എടുക്കേണ്ട സമയമാണിത്. ആളുകൾ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങൾ സാധിക്കുന്നത്ര കുറയ്ക്കുക. തിരുനാൾ മേളങ്ങൾ ഒഴിവാക്കുക.
ഈയവസ്ഥയിൽ കുടുംബങ്ങളിലെ പ്രാർത്ഥനയും, തിരുവചന വായനകളും (പ്രത്യേകിച്ച്, സങ്കീ 23, 34, 91, 121, 124; വിലാപങ്ങളുടെ ഗ്രന്ഥം) കാര്യമായി പ്രോത്സാഹിപ്പിക്കുക. പകർച്ചവ്യാധികളിൽ കരുത്തുറ്റ മധ്യസ്ഥരെന്ന് സഭാ ചരിത്രത്തിലൂടെ വ്യക്തമായിട്ടുള്ള വി.റോക്കി, വി.സെബസ്ത്യാനോസ് എന്നിവരുടെ പ്രാർത്ഥനാ സഹായം തേടാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക. അങ്ങനെ കൊറോണക്കാലത്ത് അല്മായരിലെ രാജകീയ പൗരോഹിത്യത്തിന്റെ ആചരണം സമൃദ്ധമായി നടക്കട്ടെ.
ബലിയർപ്പണത്തിന്റെ എക്സ്ട്രീം നടപടികൾ (രോഗബാധിതരുടെ ശാരീരിക ശുശ്രൂഷയ്ക്കും, രോഗീലേപനം പോലുള്ള ആത്മീയ ശുശ്രൂഷകൾക്കുമുള്ള സന്നദ്ധത) പുരോഹിതരും സന്യസ്തരും സന്തോഷത്തോടെ ഏറ്റെടുക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.