
സ്വന്തം ലേഖകൻ
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാരം ശ്രീ.വാണിദാസ് എളയാവൂരിന്. ദേശം ആദരിച്ച അധ്യാപകനും മതേതരത്തിന്റെ പ്രവാചകനുമായ വാണിദാസ് എളയാവൂരിന് ശ്രീ.കെ.സുധാകരൻ എം.പി. പുരസ്കാരം സമർപ്പിച്ചു.
ആധുനിക കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖച്ഛായയായ വിശുദ്ധ മദർ തെരേസ കാലഘട്ടത്തിന്റെ പ്രവാചകയാണെന്നും മദറിന്റെ ജീവിതവും പ്രവർത്തനവും ആധുനിക സമൂഹത്തിന് എന്നും പ്രചോദനവും മാതൃകയുമാണെന്നും കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എൽ.സി.എ. കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റെണി ചടങ്ങിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ.മാർട്ടിൻ രായപ്പൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സ്വാമി കൃഷ്ണാനന്ദ ഭാരതി, അനസ് മൗലവി, മോൺ.ദേവസി ഈരത്തറ, എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ആശംസകൾ നേർന്നു കൊണ്ട് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആൻറണി നൊറോണ, കെ.ആർ.എൽ.സി.സി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ദീന സേവന സഭ മദർ ജനറൽ സിസ്റ്റർ എമീസ്റ്റീന DSS, സി.ജയചന്ദ്രൻ, ജോൺ ബാബു, ബ്രദർ ജേക്കബ്, കെ.എച്ച്.ജോൺ എന്നിവർ പ്രസംഗിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.