
ജോസ് മാർട്ടിൻ
കൊച്ചി: സൈബർ ലോകത്തെ വിശുദ്ധൻ എന്നറിയപ്പെടുന്ന കാർലോ അക്വിറ്റസിനെ ഈ സഹസ്രാബ്ധത്തിന്റെ വിശുദ്ധനായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ദിനത്തിൽ വരാപ്പുഴ അതിരൂപതയിലെ കാക്കനാട്, പള്ളിക്കരയിൽ വിശുദ്ധ കാർലോസ് അക്വിറ്റസിന്റെ നാമധേയത്തിലുള്ള ലോകത്തിലെ പ്രഥമ ദൈവാലയം വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിച്ചു.
വരാപ്പുഴ അതിരൂപതാ വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഇടവ വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ, ഫെറോനാ വികാരി ഫാ. പാട്രിക് ഇലവുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
ഒരു കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന വി. അക്വിറ്റസ് ദിവ്യകാരുണ്യത്തെ തന്റെ ജീവനെക്കാൾ ഏറെ സ്നേഹിച്ചിരുന്നു, നവ മാധ്യമ സാങ്കേതിക സംവിധാനങ്ങളിലൂടെ, യൂക്കറിസ്റ്റിക് അത്ഭുതങ്ങളും, മരിയൻ ദർശനങ്ങളും ലോകവുമായി പങ്കുവയ്ക്കുകയും ചെയ്തതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.
വിശുദ്ധ കാർലോ അക്യുട്ടിസ് 1991 മെയ് 3, 1991 ഇംഗ്ലണ്ടിൽ ജനിച്ചു. 15-ാംവയസ്സിൽ അദ്ദേഹം രക്താർബുദം ബാധിച്ച് മരിച്ചു. 2020-ൽ ഫ്രാൻസിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഇദ്ദേഹത്തെ സെപ്റ്റംബർ 7-ന് പോപ്പ് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.