
ജോസ് മാർട്ടിൻ
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്ന് വിശുദ്ധ അന്തോണിസിന്റെ തിരുശേഷിപ്പ് മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് തിരുശേഷിപ്പ് മോഷണം പോയത്. വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ ഞെട്ടലിലാണ് വലിയതുറ ഇടവകയിലെ വിശ്വാസി സമൂഹം. വലിയതുറ പോലീസും വിരലടയാള വിദഗദ്ധരും പള്ളിയിലെത്തി പരിശോധന നടത്തി.
തിരുശേഷിപ്പ് ഉടന്‍ കണ്ടെത്താനാവുമെന്ന പ്രത്യാശയിലാണ് തങ്ങളെന്ന് ഇടവക വികാരി ഫാ.ഡേവിഡ്‌സണ്‍ പറഞ്ഞു. വർഷങ്ങളായി ആദരവോടെ കണ്ടിരുന്ന തിരുശേഷിപ്പ് നഷ്ടപ്പെട്ടതിൽ വിശ്വാസിസമൂഹം വിഷമത്തിലാണ്. വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ഉടന്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടവക സമൂഹം.
ദേവാലയത്തില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് മോഷ്ടാവിനെ കുറിച്ചുള്ള പെട്ടെന്നുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന് പൊലീസിന് തടസമായിട്ടുണ്ട്. അതേസമയം ദേവാലയത്തിനടുത്തുളള സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിന് പിന്നില്‍ സാത്താന്‍ സേവക്കാരോണോയെന്ന സംശയവും വിശ്വാസികൾക്കിടയിലുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.