
അനില്‍ ജോസഫ്
തിരുവനന്തപുരം : തിരുവന്തപുരം വെഞ്ഞാറമുട്ടിലുണ്ടായ വാഹനാപകടത്തില്‍ മേരിമക്കള്‍ (ഡി.എം) സഭാഗം സിസ്റ്റര്‍ ഗ്രേസ് മാത്യു (55) മരണമടഞ്ഞു. സിസ്റ്റര്‍ ഗ്രേസിനൊപ്പം വാഹനത്തലുണ്ടായിരുന്ന 3 കന്യാസത്രീകളും വാഹനമോടിച്ചിരുന്ന വൈദികനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കോളിസ് വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 4.15 ഓടെ പിരപ്പന്‍കോട് സെന്‍്റ് ജോണ്‍സ് അശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ശ്രീകാര്യം പോങ്ങുംമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മെരി സെന്‍്റ് മേരീസ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ഗ്രേസ് നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് ഡി എം കോണ്‍വെന്‍്റ് സുപ്പീരിയറും യൂണിറ്റ് ആനിമേറ്ററുമാണ്.
വാഹനം ഓടിച്ചിരുന്ന ഫാദര്‍ അരുണ്‍, സിസ്റ്റര്‍ എയ്ഞ്ചല്‍ മേരി സിസ്റ്റര്‍ ലിഡിയ, സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂരില്‍ നിന്നും വെള്ളൂര്‍ക്കോണത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സിസ്റ്റര്‍ ഗ്രേസ്മാത്യുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വെഞ്ഞാറമൂട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ഭൗതീക ശരീരം പോങ്ങുംമൂട് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മലങ്കല കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൃതസംസ്ക്കാരം നടത്തി. 3 കന്യാസ്ത്രീകള്‍ക്കും വൈദികനും പരിക്ക് വാഹനാപകടത്തില്‍ കന്യാസ്ത്രീ മരണമടഞ്ഞു തിരുവനന്തപുരം
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.