
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വലിയവിള ക്രിസ്തുരാജാ ദേവാലയത്തിൽ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുദിവ്യബലി പുനഃരാരംഭിച്ചു. ജൂൺ 8 മുതൽ ദിവ്യബലി അർപ്പിക്കുവാനുള്ള അനുവാദം രൂപതാതധ്യക്ഷൻ നൽകിയിരുന്നു എങ്കിലും സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ കൃത്യമായി നടപ്പിലാക്കാനുള്ള പരിമിതികളുണ്ടായിരുന്നതിനാൽ ജൂൺ 29 ഞാറാഴ്ചവരെ ലോക്ക് ഡൗൺ കാലത്തെ സ്ഥിതി തുടരുകയായിരുന്നുവെന്ന് ഇടവക വികാരി ഫാ.ജെറോം സത്യൻ പറഞ്ഞു.
അതേസമയം, ലോക്ക് ഡൗൺ കാലം ഇടവക ജനവുമായുള്ള ബന്ധംനിലനിറുത്തുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും, മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലായി വാട്ട്സാപ്പിലൂടെ 19 ബൈബിളധിഷ്ഠിത പഠന-മത്സര-പ്രവർത്തനങ്ങൾ നടത്തിയെന്നും ഇടവക വികാരി പറഞ്ഞു. ബൈബിൾ പദപ്രശ്നങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട കുറിപ്പുതയ്യാറാക്കൽ, കവിതയെഴുത്ത്, ബൈബിൾ ക്വിസ് തുടങ്ങിയവ കുടുബാധിഷ്ഠിതമായും വ്യക്തിഗതമായും സംഘടിപ്പിച്ചു. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ സഭയിലെ വേദപാരംഗതരും അപ്പോസ്തലന്മാരും ആയിരുന്നു പഠനമേഖലകളെന്നും, സമ്മാനാർഹരായ 86 പേർക്ക് പഠനബൈബിൾ സമ്മാനമായി നൽകിയെന്നും ഫാ.ജെറോം കൂട്ടിച്ചേർത്തു.
ലോക്ക് ഡൗൺ കാലത്തിന് ശേഷം 29 ഞായറാഴ്ച വലിയവിള ഇടവകയിൽ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുദിവ്യബലി ആരംഭിച്ചപ്പോൾ, രാവിലെ അർപ്പിച്ച ദിവ്യബലിയിൽ പള്ളിയുടെ വലിപ്പത്തിനനുസരിച്ചും, കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചും മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തപ്പെട്ട ബൈബിളധിഷ്ഠിത പഠന-മത്സര-പ്രവർത്തനങ്ങളിൽ വിജയികളായ 86 പേരെ മാത്രമാണ് ഉൾക്കൊള്ളിച്ചിരുന്നത്. ഫെറോനാ വികാരി ഫാ.ജോൺബോസ്ക്കോ ദിവ്യബലിയ്ക്ക് ശേഷം അവർക്ക് സമ്മാനവും നൽകി.
വൈകുന്നേരം അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ പങ്കെടുപ്പിച്ചത് ലോക്ക് ഡൗൺ കാലത്ത് നടത്തിയ മത്സരങ്ങളിൽ ആത്മാർത്ഥമായി പങ്കെടുത്തുവെങ്കിലും സമ്മാനാർഹരാകാതെ പോയ 78 പേരെയായിരുന്നു, അവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.