
ജോസ് മാർട്ടിൻ
കൊച്ചി: വരാപ്പുഴ അതിരൂപത വിവാഹ ജൂബിലി ആഘോഷിക്കുന്നവരുടെ ദമ്പതി സംഗമം നടത്തി, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഉത്തമമായ കുടുംബജീവിതത്തിന് ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം അനിവാര്യമാണെന്നും, ആധുനിക കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മിലുള്ള വ്യക്തിപരമായ ആശയവിനിമയം കുറഞ്ഞു വരുന്നതായും, കുടുംബജീവിതത്തില്‍ അങ്ങേ അറ്റത്തെ വ്യക്തി കേന്ദ്രീകൃതവാദം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണെന്നും, ഇത് കുടുംബ ബന്ധങ്ങളില്‍ വ്യാപകമായ അനിശ്ചിതത്വവും സംശയവും വളര്‍ത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.
ദമ്പതി ജൂബിലീ സംഗമ ദിനത്തിൽ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ വിവാഹ ഉടമ്പടി നവീകരിച്ചു. ആര്‍ച്ച് ബിഷപ്പും ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കലും ദമ്പതികളെ ഉപഹാരം നല്‍കി ആദരിച്ചു. ഫാ.ജേക്കബ് മഞ്ഞളി ദമ്പതികള്‍ക്കായുള്ള ക്ലാസ് നയിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേതി പരിപാടിയിൽ അദ്ധ്യക്ഷനായിരുന്നു.
ബി.സി.സി. ഡയറക്ടര്‍ ഫാ.ആന്റണി അറക്കല്‍, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ജാണ്‍സണ്‍ പള്ളത്തുശ്ശേരി, കണ്‍വീനര്‍ റോയ് പാളയത്തില്‍, സിസ്റ്റര്‍ ജോസഫിന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഈ വര്‍ഷം മൂന്നുഘട്ടങ്ങളായാണ് ദമ്പതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 2ഉം 3ഉം ഘട്ടങ്ങള്‍ 19-ന് രാവിലെയും ഉച്ചയ്ക്കുമായി കച്ചേരിപ്പടി ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്നും സംഘാടകർ അറിയിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.