
ജോസ് മാർട്ടിൻ
കൊച്ചി: വരാപ്പുഴ അതിരൂപത വിവാഹ ജൂബിലി ആഘോഷിക്കുന്നവരുടെ ദമ്പതി സംഗമം നടത്തി, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഉത്തമമായ കുടുംബജീവിതത്തിന് ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം അനിവാര്യമാണെന്നും, ആധുനിക കുടുംബ ജീവിതത്തില്‍ ദമ്പതികള്‍ തമ്മിലുള്ള വ്യക്തിപരമായ ആശയവിനിമയം കുറഞ്ഞു വരുന്നതായും, കുടുംബജീവിതത്തില്‍ അങ്ങേ അറ്റത്തെ വ്യക്തി കേന്ദ്രീകൃതവാദം വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണെന്നും, ഇത് കുടുംബ ബന്ധങ്ങളില്‍ വ്യാപകമായ അനിശ്ചിതത്വവും സംശയവും വളര്‍ത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.
ദമ്പതി ജൂബിലീ സംഗമ ദിനത്തിൽ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ വിവാഹ ഉടമ്പടി നവീകരിച്ചു. ആര്‍ച്ച് ബിഷപ്പും ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കലും ദമ്പതികളെ ഉപഹാരം നല്‍കി ആദരിച്ചു. ഫാ.ജേക്കബ് മഞ്ഞളി ദമ്പതികള്‍ക്കായുള്ള ക്ലാസ് നയിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേതി പരിപാടിയിൽ അദ്ധ്യക്ഷനായിരുന്നു.
ബി.സി.സി. ഡയറക്ടര്‍ ഫാ.ആന്റണി അറക്കല്‍, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ജാണ്‍സണ്‍ പള്ളത്തുശ്ശേരി, കണ്‍വീനര്‍ റോയ് പാളയത്തില്‍, സിസ്റ്റര്‍ ജോസഫിന്‍ എന്നിവര്‍ പ്രസംഗിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഈ വര്‍ഷം മൂന്നുഘട്ടങ്ങളായാണ് ദമ്പതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 2ഉം 3ഉം ഘട്ടങ്ങള്‍ 19-ന് രാവിലെയും ഉച്ചയ്ക്കുമായി കച്ചേരിപ്പടി ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്നും സംഘാടകർ അറിയിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.