
അനിൽ ജോസഫ്
തിരുവനന്തപുരം: കേരള കത്തോലിക്ക മെത്രാന്‍ സമിതി ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍. കത്തോലിക്കാ സഭക്ക് കീഴിലെ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലുമായി ഉച്ചകഴിഞ്ഞ് രണ്ടിനാണ് ലോഗോസ് ക്വിസ് ക്രമീകരിച്ചിരുന്നത്. ബൈബിള്‍ ക്വിസില്‍ അഞ്ചര ലക്ഷം പേരാണു കേരളത്തില്‍ വിവിധ രൂപതകളില്‍ പങ്കെടുത്തത്.
പ്രായ വ്യത്യാസമില്ലാതെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതു മുത്തച്ചനും മുത്തശ്ശിക്കും വരെ വിവിധ കാറ്റഗറികളിലായി ഒരേ ഹാളില്‍ ഒരുമിച്ച് പരീക്ഷയില്‍ പങ്കെടുക്കാമെന്നത് ലോഗോസ് ക്വിസിന്‍റെ മാത്രം പ്രത്യേകതയാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലും ക്വിസ് സംഘടിപ്പിച്ചിരുന്നത് ക്വിസിനെ ജനകീയമാക്കി. ഇത് ഇരുപതാം വര്‍ഷമാണ് ലോഗോസ് ക്വിസ് നടത്തപ്പെടുന്നത്.
രൂപതാടിസ്ഥാനത്തില്‍ 60,788 പേരെ പങ്കെടുപ്പിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയാണ് ലോഗോസ് പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൃശൂര്‍, പാലാ രൂപതകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
തിരുവനന്തപുരം ലത്തീന്‍ രൂപത ലോഗോസ് ക്വിസിനായി പ്രത്യേക ആപ്പ് വരെ പുറത്തിറക്കിയിരുന്നു. മലയോര മേഖല ഉള്‍പ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയില്‍ കനത്ത മഴയെയും അവഗണിച്ചാണ് പരീക്ഷാര്‍ത്ഥികള്‍ വിവിധ ഇടങ്ങളില്‍ ക്വിസില്‍ പങ്കെടുത്തത്. ഈ വര്‍ഷവും ഭിന്നശേഷിക്കാര്‍ ലോഗോസ് മത്സരങ്ങളില്‍ പങ്കെടുത്തു.
ലോഗോസ് സെമിഫൈനല്‍ പരീക്ഷ നവംബര്‍ 10-ന് കോഴിക്കോട്, ആലുവ, കൊല്ലം എന്നീ കേന്ദ്രങ്ങളിലും; മെഗാഫൈനല്‍ നവംബര്‍ 23, 24 തീയതികളില്‍ പാലാരിവട്ടം പി.ഒ.സി.യിലും നടക്കുമെന്നു ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോണ്‍സണ്‍ പുതുശേരി അറിയിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.