
സ്വന്തം ലേഖകന്‍
പുനലൂര്‍ : യുദ്ധ ഭീതിയുടെ നിഴലില്‍ ജീവനും ജീവിതവും കയ്യില്‍ പിടിച്ച് പലായനം ചെയ്യുന്ന ജനലക്ഷങ്ങളുടെയും മരിച്ചു വീഴുന്ന മനുഷ്യ ശരീരങ്ങളുടെയും കാഴ്ചകളില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥനയോടെ പുനലൂര്‍ സെന്‍റ് ഗൊരേറ്റി കുടുംബം ഒന്നിച്ചുചേര്‍ന്ന് വിശ്വസമാധാനം തെളിയിച്ചു.
അധ്യാപകര്‍ രചിച്ച് കുട്ടികള്‍ ഈണം നല്‍കിയ സമാധാനഗാനം ഒരുമിച്ചു പാടിക്കൊണ്ട് രണ്ടായിരത്തില്‍പ്പരം വരുന്ന വിദ്യാര്‍ത്ഥികള്‍ വിശ്വസമാധാന ദീപം തെളിയിച്ച് സ്കൂള്‍ മൈതാനത്തു അണിനിരന്നപ്പോള്‍ അത് ലോകത്തിനു മുന്നില്‍ സമാധാനത്തിന്‍റെ പുതിയ ഗോരേറ്റിയന്‍ സന്ദേശമായി.
തുടര്‍ന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി യുദ്ധങ്ങളില്ലാത്ത ഒരു നാളേക്കായി ലോകത്തെ ആഹ്വാനം ചെയ്ത് യുദ്ധങ്ങള്‍ മാനവരാശിക്ക് നാശമാണെന്ന് ഗൊരേറ്റിയന്‍ വിദ്യാര്‍ത്ഥികള്‍ ലോകത്തോട് പ്രഖ്യാപിച്ചു.
എച്ച്. എം. ജെയ്സി ഫിലിപ്പ്, സ്റ്റ്രാഫ് സെക്രട്ടറി സേവ്യര്‍. ആര്‍, കായിക അദ്ധ്യാപകന്‍ ജയചന്ദ്രന്‍ സി.പി, കലാ അദ്ധ്യാപകന്‍ ക്ലീറ്റസ് ജോര്‍ജ്, മറ്റ് അധ്യാപകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.