
സ്വന്തം ലേഖകൻ
വേളാങ്കണ്ണി: രൂപതാ വൈദീകരുടെ ദേശീയ കോൺഗ്രസിന് (CDPI) വേളാങ്കണ്ണിയിൽ തുടക്കമായി.
രാവിലെ 9 മണിക്ക് വേളാങ്കണ്ണി മോർണിംഗ് സ്റ്റാർ ദേവാലയത്തിൽ വച്ച് CBCI പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തിൽ നടന്ന സമൂഹപൊന്തിഫിക്കൽ ദിവ്യബലിയോടെയാണ് നാല് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന രൂപതാ വൈദീകരുടെ ദേശീയ കോൺഗ്രസിന് തുടക്കമായത്. ഇന്ന് (ജനുവരി 28) മുതൽ 31 വരെയാണ് രൂപതാ വൈദീകരുടെ സമ്മേളനം നടക്കുന്നത്. “The Joy of Priesthood” (പൗരോഹിത്യത്തിന്റെ സന്തോഷം) എന്ന വിഷയത്തെ ആപദമാക്കിയാണ് വിവിധ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നായി 700 വൈദീകർ പങ്കെടുക്കുന്നു. കേരളത്തിൽ നിന്ന് വിവിധ രൂപതകളിൽ നിന്നായി CDPI-ൽ 105 വൈദീകർ പങ്കെടുക്കുന്നുണ്ട്.
2001-ലാണ് CDPI ആരംഭിച്ചതെങ്കിലും ഔദ്യോഗികമായി രൂപതാ വൈദീകരുടെ കൂട്ടായ്മയായി ഇതിനെ CCBI അംഗീകരിച്ചത് 2008-ലാണ് തുടർന്ന്, 2014-ൽ അതിന്റെ പുതുക്കിയ ചട്ടങ്ങളും CCBI അംഗീകരിച്ചു.
CDPI യുടെ ലക്‌ഷ്യം:
1) പുരോഹിതന്മാർക്കിടയിൽ ഐക്യം വളർത്തിയെടുകൊണ്ട് അവർക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുക.
2) ബിഷപ്പുമാരും പുരോഹിതന്മാരും തമ്മിലുള്ള സാഹോദര്യം വർദ്ധിപ്പിക്കുക.
3) ഇടയ ആത്മീയതയ്ക്കും, ഓരോ കാലത്തെയും അടയാളങ്ങൾക്കും അനുസൃതമായി വൈദീകരിൽ നിരന്തരമായ രൂപീകരണം നടത്തുക.
4) പുരോഹിതന്മാർക്കിടയിലെ ബന്ധം ദേശീയ തലത്തിൽ, രൂപതാ-അതിരൂപതാ വരമ്പുകൾക്കപ്പുറം വിപുലീകരിക്കുക.
5) ദൈവരാജ്യ സ്ഥാപനത്തിനുതകുന്ന തരത്തിൽ പ്രാദേശികവും, സാർവത്രികവുമായ രീതിയിൽ പരസ്പര പിന്തുണയുടെ ഒരു വെബ് സൃഷ്ടിക്കുക.
CDPI പ്രവർത്തിക്കുന്നത് CCBI യുടെ കീഴിലുള്ള ദൈവവിളി കമ്മീഷന്റെ നിർദ്ദേശങ്ങളനുസരിച്ചാണ്. ഈ കഴിഞ്ഞ കാലയളവിനുള്ളിൽ വൈദീക വിദ്യാർഥികളും, വൈദീകരും, സന്യസ്തരും CDPI യുടെ ലക്ഷ്യ പൂർത്തീകരണങ്ങൾക്കായുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ പുരോഗമന ചിന്താഗതിക്കാരായ രൂപതാ വൈദീകരുടെ കൂട്ടായ്മയായാണ് CDPI കണക്കാക്കപ്പെടുന്നത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.