
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യാക്കോബായ സഭാ വിശ്വാസികളെ അനന്തപുരിയിൽ ‘ജസ്റ്റിസ് ഫോർ ലൂസി’ക്കാർ ഹൈജാക്ക് ചെയ്തു. പള്ളിത്തർക്കത്തിന്റെ പേരിൽ പ്രതികൂല വിധി കൈക്കലാക്കിയ യാക്കോബായ സഭയ്ക്ക് തങ്ങൾ അന്യാധീനമായി കൈവശം വെച്ചിരിക്കുന്ന പള്ളികളും സ്വത്തുക്കളും വിട്ടുകൊടുക്കേണ്ട അവസ്ഥവന്നപ്പോൾ, തങ്ങളുടെ നിലനിൽപ്പിന് ചർച്ച് ആക്ട് അല്ലാതെ വേറെ മാർഗ്ഗമില്ലാ എന്ന ചിന്തയിൽ നിന്ന് ചർച്ച് ആക്ട് ക്രൂസേഡ് എന്ന പേരിൽ തിരുവനതപുരത്ത് സംഘടിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചർച്ച് ആക്ടിലൂടെയെങ്കിലും തങ്ങളുടെ പള്ളികൾ എതിർ വിഭാഗം കൈക്കലാക്കുന്നത് തടഞ്ഞ്, പള്ളികളെല്ലാം ഇടവകക്കാരുടേത് എന്ന ബോധ്യം നൽകി സംരക്ഷിക്കാം എന്നാണ് യാക്കോബായ മെത്രാന്മാരുടെ കണക്കുകൂട്ടൽ. അതിനു വേണ്ടിയാണ് ഇന്ന് അനന്തപുരിയിൽ വൻ പ്രകടനം നടത്തിയതും. നിർഭാഗ്യവശാൽ ഈ പരിപാടിയെ, തങ്ങൾ വിളിച്ചാൽ അൻപതുപേരുപോലും തികച്ചു വരില്ല എന്ന അനുഭവവും ബോധ്യവുമുള്ള ‘ജസ്റ്റിസ് ഫോർ ലൂസി’ക്കാർ തങ്ങളുടേതാക്കി മാറ്റി, യാക്കോബായ സഭ എത്തിച്ചു കൊടുത്ത വിശ്വാസികളെ തങ്ങളുടെ ശിൽപ്പന്തികളായി തരംതാഴ്ത്തി.
സന്യാസസഭയിൽ നിന്ന് പുറത്താക്കപ്പെട്ട അഭിനവ നവോത്ഥാന നായിക ലൂസി ഉൾപ്പെടെ പറഞ്ഞതാകട്ടെ മതമേലദ്ധ്യക്ഷൻമാരെല്ലാം അഴിമതിയും ലൈംഗീകതയും കൊണ്ട് ആറാടി ജീവിക്കുന്നവരാണെന്നും. ചുരുക്കത്തിൽ, ചർച്ച് ആക്ട് ക്രൂസേഡിന്റെ ലക്‌ഷ്യം പള്ളിനഷ്‌ടമാകൽ തടയുകയല്ല മറിച്ച്, യാക്കോബായ സഭയിൽ ഉൾപ്പെടെയുള്ള സഭകളിലെ മെത്രാൻമാരും വൈദീകരും കള്ളൻമാരാണ് അതിനെ എതിർക്കാൻ ചർച്ച് ആക്ട് വരണം. ഈ പ്രസംഗങ്ങൾക്കൊക്കെ പാവം യാക്കോബായ വിശ്വാസികൾക്ക് കൈയടിക്കേണ്ട അവസ്ഥയും, കോതമംഗലം മുതലുള്ള ആൾക്കാരെ വണ്ടിപിടിച്ച് കൊണ്ടുവന്ന യാക്കോബായ സഭയിലെ മെത്രാൻമാരും വൈദീകരും പാമ്പിനെ പിടിച്ച് തോളത്ത് വച്ച അവസ്ഥയിലുമായി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.