
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാ വൈദികനും സാമൂഹ്യസേവന രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുകയും ചെയ്ത മോണ്‍.എ.ജയിംസിന്റെ ജീവിതം പശ്ചാത്തലമാക്കി തയ്യാറാക്കിയ “വക്കീലച്ചന്റെ ധന്യജീവിതം” പുറത്തിറങ്ങി. നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പുനലൂര്‍ രൂപത ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന് കോപ്പി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ സേവനം അനുഷ്ടിച്ച മോണ്‍.എ.ജയിംസ് നെയ്യാറ്റിന്‍കരയിലെ മരിയാപുരത്താണ് ജനിച്ചത്. തിരുവനന്തപുരം രൂപതയില്‍ രൂപതാ കോടതിയില്‍ ജഡ്ജും ജൂഡിഷ്യല്‍ വികാരിയുമായി സേവനമനുഷ്ടിച്ചു. നെയ്യാറ്റിന്‍കര രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ ജുഡിഷ്യല്‍ വികാർ, കോര്‍പ്പറേറ്റ് മാനേജന്‍, തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.
ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര മേധാവിയായി സേവനമനുഷ്ടിച്ച കാലത്തെ അച്ചന്റെ പ്രമുഖരായ ശിഷ്യരാണ് കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ, ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് സെബാസ്റ്റ്യന്‍ തെക്കതേച്ചേരില്‍, ബിഷപ് ജോസഫ് പെരുന്തോട്ടം, ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരി, ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ തുടങ്ങിയവര്‍.
നെയ്യാറ്റിന്‍കര രൂപതയിലെ ഇമ്മാനുവല്‍ കോളേജും, പാവപ്പെട്ട ആണ്‍കുട്ടികള്‍ക്കായി വെളളനാടിലെ നവജീവന്‍ ഹോംമും അച്ചന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. മോണ്‍.എ.ജയിംസിന്റെ സേവനങ്ങളുടെ അംഗീകരാമായി 2005 ല്‍ ” പ്രിലേറ്റ് ഓഫ് ഓണര്‍” ബഹുമതി നല്‍കി പോപ്പ് ജോണ്‍ പോൾ രണ്ടാമനും (വിശുദ്ധ ജോൺ പോൾ രണ്ടാമൻ) ആദരിച്ചു.
പി.ദേവദാസാണ് പുസ്തകം രചിച്ചത്. ചടങ്ങില്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.ജോയിസാബു, ആറ്റുപുറം നേശന്‍, ഡി.രാജു, ജോജി ടെന്നിസണ്‍, ബേബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.