
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാ വൈദികനും സാമൂഹ്യസേവന രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുകയും ചെയ്ത മോണ്‍.എ.ജയിംസിന്റെ ജീവിതം പശ്ചാത്തലമാക്കി തയ്യാറാക്കിയ “വക്കീലച്ചന്റെ ധന്യജീവിതം” പുറത്തിറങ്ങി. നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പുനലൂര്‍ രൂപത ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന് കോപ്പി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ സേവനം അനുഷ്ടിച്ച മോണ്‍.എ.ജയിംസ് നെയ്യാറ്റിന്‍കരയിലെ മരിയാപുരത്താണ് ജനിച്ചത്. തിരുവനന്തപുരം രൂപതയില്‍ രൂപതാ കോടതിയില്‍ ജഡ്ജും ജൂഡിഷ്യല്‍ വികാരിയുമായി സേവനമനുഷ്ടിച്ചു. നെയ്യാറ്റിന്‍കര രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ ജുഡിഷ്യല്‍ വികാർ, കോര്‍പ്പറേറ്റ് മാനേജന്‍, തുടങ്ങി വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.
ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര മേധാവിയായി സേവനമനുഷ്ടിച്ച കാലത്തെ അച്ചന്റെ പ്രമുഖരായ ശിഷ്യരാണ് കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ, ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് സെബാസ്റ്റ്യന്‍ തെക്കതേച്ചേരില്‍, ബിഷപ് ജോസഫ് പെരുന്തോട്ടം, ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരി, ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ തുടങ്ങിയവര്‍.
നെയ്യാറ്റിന്‍കര രൂപതയിലെ ഇമ്മാനുവല്‍ കോളേജും, പാവപ്പെട്ട ആണ്‍കുട്ടികള്‍ക്കായി വെളളനാടിലെ നവജീവന്‍ ഹോംമും അച്ചന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. മോണ്‍.എ.ജയിംസിന്റെ സേവനങ്ങളുടെ അംഗീകരാമായി 2005 ല്‍ ” പ്രിലേറ്റ് ഓഫ് ഓണര്‍” ബഹുമതി നല്‍കി പോപ്പ് ജോണ്‍ പോൾ രണ്ടാമനും (വിശുദ്ധ ജോൺ പോൾ രണ്ടാമൻ) ആദരിച്ചു.
പി.ദേവദാസാണ് പുസ്തകം രചിച്ചത്. ചടങ്ങില്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഫാ.ജോയിസാബു, ആറ്റുപുറം നേശന്‍, ഡി.രാജു, ജോജി ടെന്നിസണ്‍, ബേബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.