
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: കാഞ്ഞിരംകുളം സ്കൂളിലെ മിടുക്കരായ വിദ്യാർഥികൾക്ക് പഠന വഴിയിൽ സ്മാർട്ട്ഫോൺ സമ്മാനമായി നൽകി കൈത്താങ്ങാവുകയാണ് രണ്ട് അധ്യാപകർ. കൊറോണ കാലത്ത് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പഠനവുമായി ബന്ധപ്പെട്ട് ഉണ്ടായ ഭയാശങ്കകൾ ദൂരീകരിക്കുന്നതിനും, പഠനം സുഗമമായി നടത്തുന്നതിനുമായി കേരള വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനലിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ നവപഠനരീതികളും അധ്യാപകരുടെ ക്ലാസുകളും നോട്ടുകളും മറ്റ് പഠന ലിങ്കുകൾകളും ലഭിക്കുന്നതിനാകട്ടെ ടിവി, സ്മാർട്ട്ഫോൺ തുടങ്ങിയ നവമാധ്യമ ഉപകരണങ്ങളും അത്യാവശ്യമാണ്.
ഈ കാലഘട്ടത്തിന്റെ ആവശ്യങ്ങളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്ന ആധുനിക മീഡിയാ സംവിധാനം പലപ്പോഴും നിർധനരായ രക്ഷിതാക്കളുടെ മക്കൾക്ക് ലഭ്യമല്ലാത്ത സാഹചര്യങ്ങളും നിലവിലുണ്ട്. അത്തരം ഒരു സാഹചര്യത്തിലാണ്, സോഷ്യോളജി അധ്യാപകനും കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്ററും ആയിരുന്ന ജി.ആർ.അനിലും, ഭാര്യ സുവോളജി അധ്യാപികയായ ഇ.അജിയും സഹായഹസ്തവുമായി മുന്നോട്ട് വന്നത്. കാഞ്ഞിരംകുളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഋഷികേശിനും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സഹോദരൻ രാഹുലിനുമാണ് അവർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സ്മാർട്ട്ഫോൺ സമ്മാനിച്ചത്.
നെയ്യാറ്റിൻകര രൂപതയിലെ തീർത്ഥാടന കേന്ദ്രമായ വ്ലാത്താങ്കര സ്വർഗാരോപിതമാതാ ദേവാലയംഗങ്ങളാണ് ഈ അധ്യാപകർ.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.