
ഇന്നത്തെ ദിവ്യബലിയിൽ നാം വായിച്ചു കേൾക്കുന്നത്, യേശുവിന്റെ മലയിലെ പ്രസംഗത്തിൽ നിന്നുള്ള ഒരു ഭാഗമാണ് (മത്തായി 5:17-19). ദൈവഹിതം എന്തെന്ന് മനുഷ്യരെ പഠിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മാർഗമായിരുന്നു വിശുദ്ധഗ്രന്ഥം. യഹൂദ ജനതയെ സംബന്ധിച്ചിടത്തോളം, വിശുദ്ധ ഗ്രന്ഥത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങളെയാണ് ‘തോറ അഥവാ നിയമം’ എന്ന് വിളിച്ചിരുന്നത്. ‘നിയമവും പ്രവാചകന്മാരും’ എന്ന് പുതിയ നിയമത്തിൽ പറയുമ്പോൾ ഉദ്ദേശിക്കുന്നത് ‘തോറയും പ്രവാചക പുസ്തകങ്ങളും ലിഖിത പുസ്തകങ്ങളും’ ചേർന്ന ഹെബ്രായ ബൈബിളിനെയാണ്. യേശു പറയുന്നത്, ഈ വിശുദ്ധഗ്രന്ഥത്തിലുള്ളവയെ ഇല്ലാതാക്കാനല്ല, പൂർത്തിയാക്കാനാണ് താൻ വന്നിരിക്കുന്നത് എന്നാണ്.
വിശുദ്ധ ഗ്രന്ഥത്തിലുള്ള പ്രമാണങ്ങളിൽ ഏതെങ്കിലും ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ചെറിയവൻ എന്നും, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നും വിളിക്കപ്പെടുമെന്ന് ഇന്നത്തെ സുവിശേഷത്തിലൂടെ യേശു പഠിപ്പിക്കുന്നു. സ്വർഗ്ഗരാജ്യത്തിൽ ചെറിയവരെന്നും വലിയവരെന്നും വിളിക്കപ്പെടും എന്ന് കേൾക്കുമ്പോൾ ചിന്തിക്കാവുന്ന ഒരുകാര്യം, സ്വർഗത്തിൽ ഗ്രേഡ് വ്യത്യാസമുണ്ടോ, വലുപ്പ ചെറുപ്പങ്ങൾ ഉണ്ടോ എന്നുള്ളതാണ്. ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്, ഒരു പക്ഷെ, സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്ന് പറയുമ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ ഭാഗമായവൻ എന്നും, സ്വർഗ്ഗരാജ്യത്തിലെ ചെറിയവൻ എന്ന് പറയുമ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ ഭാഗമാകാൻ കഴിയാത്തവൻ എന്നും അർത്ഥമാക്കാമെന്നാണ്. ദൈവിക പ്രമാണങ്ങൾ പാലിക്കാത്തവൻ എങ്ങനെ ദൈവരാജ്യത്തിൽ പ്രവേശിക്കും?
പ്രമാണങ്ങൾ നിത്യരക്ഷയിലേക്കുള്ള ചൂണ്ടുപലകകളാണ്. അവ പാലിക്കുന്നവൻ നിത്യജീവൻ കണ്ടെത്തുന്നു. പ്രമാണങ്ങൾ അനുസരിക്കുക മാത്രമല്ല, അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യണം. നമ്മുടെ ജീവിതം മറ്റുള്ളർക്ക് ഉതപ്പിന് കാരണമാകാതിരിക്കട്ടെ. പ്രമാണങ്ങൾ കാത്തു പാലിക്കുന്ന നമ്മുടെ ജീവിതം തന്നെയാകട്ടെ മറ്റുള്ളവർക്ക് നൽകാനുള്ള നമ്മുടെ പാഠം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.