മാർച്ച് 25: മംഗളവാർത്ത

യേശുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പും സ്നാപക യോഹന്നാന്റെ ജനനത്തെകുറിച്ചുള്ള അറിയിപ്പും തമ്മിൽ ബന്ധമുണ്ട്

ഇന്ന് മംഗളവാർത്ത തിരുന്നാൾ. ലോകത്തിനു മുഴുവൻ മംഗളകരമായ വാർത്ത – ലോകരക്ഷകന്റെ ജനനം – ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത്തിന്റെ അനുസ്മരണം. ഇന്ന് ദിവ്യബലിയിൽ നാം ധ്യാനിക്കുന്നത് ലൂക്ക1:26-38 ആണ്. യേശുവിന്റെ ജനനത്തെ കുറിച്ചുള്ള അറിയിപ്പും സ്നാപക യോഹന്നാന്റെ ജനനത്തെകുറിച്ചുള്ള അറിയിപ്പും (ലൂക്ക 1:5-25) തമ്മിൽ ബന്ധമുണ്ട്. യേശുവിന്റെ ജനത്തെക്കുറിച്ചുള്ള അറിയിപ്പ് തുടങ്ങുന്നത് തന്നെ ആറാം മാസത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ്. സഖറിയായ്ക്കു ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടതിന്റെ ആറാം മാസം. എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാം മാസം. രണ്ടു അറിയിപ്പുകളും തമ്മിലുള്ള മറ്റൊരു ബന്ധം, രണ്ടു രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത് ഗബ്രിയേൽ മാലാഖയാണ് എന്നുള്ളതാണ്.

എന്നിരുന്നാലും, രണ്ടു അറിയിപ്പുകളിലും ഒത്തിരിയേറെ വ്യത്യാസങ്ങളും നമുക്ക് കണ്ടെത്താൻ കഴിയും. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ സൂചിപ്പിക്കാം:

ഒന്ന്, സഖറിയയ്ക്കു ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെടുന്നത് ജറുസലേം ദേവാലയത്തിൽ വച്ചാണ്. ജറുസലേം ദേവാലയം യഹൂദരുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു. ദൈവത്തിന്റെ സാന്നിധ്യം അവരുടെ ഇടയിൽ കുടികൊള്ളുന്ന സ്ഥലം. അത്രയ്ക്കും പ്രധാനപ്പെട്ട ഒരു സ്ഥലം. അവിടെയാണ് സഖറിയയ്ക്കു മാലാഖ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, മറിയത്തിനു പ്രത്യക്ഷപ്പെടുന്നതാകട്ടെ, നസറത്തിൽ വച്ചും. നസറത്ത് പട്ടണം, അത്രയ്ക്കും പ്രാധാന്യമൊന്നും ഇല്ലാത്ത ഒരു ചെറു പട്ടണമായിരുന്നു. ജറുസലേമിൽ നിന്നും ദൈവാലയത്തിൽ നിന്നും ഏറെ അകലത്തിൽ സ്ഥിതിചെയ്തിരുന്ന പട്ടണം.

രണ്ട്, സഖറിയാ ജറുസലേം ദൈവാലയത്തിലെ പുരോഹിതനായിരുന്നു. മറിയമാകട്ടെ, ഒരു സാധാരണ പെൺകുട്ടിയും. യാതൊരു മഹിമയും പ്രാധാന്യവും അവകാശപ്പെടാനില്ലാത്ത നസറത്തിലെ ഒരു സാധാരണ പെൺകുട്ടിയായ മറിയത്തിനാണ് ലോകത്തിനു മുഴുവൻ മംഗളകരമായ വാർത്ത കേൾക്കാൻ ഭാഗ്യമുണ്ടായത്.

നമ്മുടെ എളിയ ജീവിതത്തിനും വളരെ പ്രതീക്ഷ നൽകുന്ന ഒരു സന്ദേശം ഈ തിരുന്നാൾ നൽകുന്നുണ്ട്. നമ്മുടെ ജീവിതവും, അത് എത്രതന്നെ എളിയരീതിയിലുള്ളതാണെങ്കിലും, ദൈവീകപദ്ധതിയുടെ ഭാഗമാണ് എന്നുള്ള സന്ദേശം. മാലാഖയുടെ സന്ദേശം കേൾക്കുന്ന മറിയത്തിന്റെ പ്രതികരണം “ഇതെങ്ങനെ സംഭവിക്കും” എന്നാണ്. പലപ്പോഴും, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളും കാണുമ്പോൾ നാമും അത്ഭുതപ്പെടാറില്ലേ, ദൈവമേ ഇതെന്താ ഇങ്ങനെ എന്ന്. നമ്മുടെ ജീവിതം മുഴുവനും ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി കാണാനും, ആ പദ്ധതിയോടു പൂർണ്ണമായി സഹകരിക്കാനും നമുക്ക് സാധിക്കട്ടെ.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

6 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

6 days ago