Categories: Daily Reflection

മാർച്ച് 16: സ്നേഹം – പൂർണ്ണതയിലേക്കുള്ള വഴി

ആരെയും നമ്മുടെ സ്നേഹവലയത്തിൽ നിന്ന് ഒഴിവാക്കാൻ പാടില്ല

എങ്ങനെ പൂർണ്ണത കണ്ടെത്താം എന്ന് ഇന്ന് ദിവ്യബലിയിലെ സുവിശേഷത്തിൽ യേശു പഠിപ്പിക്കുന്നു. യേശു പറഞ്ഞുതരുന്ന വഴി സ്നേഹത്തിന്റെ വഴിയാണ് – ശത്രുക്കളോടുപോലുമുള്ള സ്നേഹത്തിന്റെ വഴി. ഒരു ക്രിസ്തുശിഷ്യന്റെ പൂർണ്ണതയുടെ അളവുകോൽ പിതാവായ ദൈവമാണ്. യേശു അരുളിച്ചെയ്യുന്നു: “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ” (മത്തായി 5 :48 ). എങ്ങനെയാണ് പിതാവായ ദൈവം പരിപൂർണ്ണനായിരിക്കുന്നതെന്നു മത്തായി 5 :45-ൽ പറയുന്നു: “അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സുര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു”. ആരുടേയും യോഗ്യതയോ സ്വഭാവമോ ഒന്നും നോക്കാതെ എല്ലാവരെയും തന്റെ സ്നേഹവലയത്തിൽ ഉൾക്കൊള്ളിക്കുന്ന ദൈവം. ഇതാണ് ദൈവത്തിന്റെ പൂർണ്ണത – ആരെയും ഒഴിവാക്കാതെയുള്ള സ്നേഹം. ഈ പൂർണ്ണതയാണ് നമുക്കോരോരുത്തർക്കും മാതൃക. നമ്മെ സ്നേഹിക്കുന്നവരെ മാത്രമല്ല, സ്നേഹിക്കാത്തവരെയും നമ്മുടെ ശത്രുക്കളെപോലും സ്നേഹിക്കുവാൻ അവിടുന്ന് ആവശ്യപ്പെടുന്നു.

“അയൽക്കാർ” എന്ന പദംകൊണ്ട് യേശുവിന്റെ സമകാലീനരായ ഗുരുക്കന്മാർ മനസ്സിലാക്കിയിരുന്നത്, തങ്ങളുടെ തന്നെ മതത്തിലും ജനതയിലും പെട്ടവർ എന്നായിരുന്നു. അവരെ മാത്രമേ ജനങ്ങൾ സുഹൃത്തുക്കളായും സ്നേഹിക്കേണ്ടവരായും പരിഗണിച്ചിരുന്നുള്ളു. എന്നാൽ യേശു പറയുന്നത്, സ്നേഹിക്കേണ്ടവരുടെ ഗണത്തിൽ ശത്രുക്കളെപ്പോലും ഉൾപ്പെടുത്തണം എന്നാണ്. ആരെയും നമ്മുടെ സ്നേഹവലയത്തിൽ നിന്ന് ഒഴിവാക്കാൻ പാടില്ല. എല്ലാവരെയും സ്നേഹിക്കുവാനുള്ള ഹൃദയവിശാലത ഉണ്ടാകുവാൻ നോമ്പുകാല പ്രാർത്ഥനയും പ്രവൃത്തികളും നമ്മെ സഹായിക്കട്ടെ.

vox_editor

Share
Published by
vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 months ago