
ഫാ.ജിബിൻ ജോസ്
കൊച്ചി: മദർ കാർല ബോർഗേറിയാൽ സ്ഥാപിതമായ മനുഷ്യാവതാര പ്രേഷിത സഭയിൽ 2 സമർപ്പിതർ കൂടി ക്രിസ്തുവിന്റെ പാതയിൽ ചരിക്കുവാൻ അംഗങ്ങളായി. ലോകത്തിന്റെ രണ്ടറ്റങ്ങളിൽ, ഒരേസമയം മനുഷ്യാവതാര പ്രേഷിത സഭയിൽ ഇവർ അംഗങ്ങളായി എന്നതാണ് പ്രത്യേകത. വിയറ്റ്നാമിൽ നിന്നുമുള്ള സിസ്റ്റർ അന്ന ട്രാൻതി ഹെയ്‌നും, തിരുവനന്തപുരത്തെ പുല്ലുവിളയിൽ നിന്നുമുള്ള ബ്രദർ സ്റ്റെഫിൻ പീറ്ററുമാണ് വി.പത്രോസിന്റെയും വി.പൗലോസിന്റെയും തിരുനാൾ ദിനത്തിൽ സഭാ വസ്ത്രവും, പ്രഥമ വ്രത സ്വീകരണവും നടത്തിയത്.
മനുഷ്യാവതാര പ്രേഷിത സഭയിൽ വിയറ്റ്നാമിൽ നിന്നുമുള്ള പ്രഥമ അർത്ഥിയാണ് സിസ്റ്റർ അന്ന ട്രാൻതി എന്നത് സഭാസമൂഹത്തിന് വലിയ സന്തോഷത്തിന് കാരണമാണ്. റോമിലെ ഫ്രസക്കാത്തി രൂപതയിലെ വികാരി ജനറലാണ് PMI മദർ ജനറലിന്റെ സാനിധ്യത്തിൽ സിസ്റ്റർ അന്ന ട്രാൻതിയുടെ പ്രഥമ വ്രത സ്വീകരണകർമ്മത്തിന് നേതൃത്വം നൽകിയത്.
അതേസമയം, ബ്രദർ സ്റ്റെഫിൻ പീറ്റർ സഭാവസ്ത്രം സ്വീകരിച്ചത് PMI സുപ്പീരിയർ ഡെലഗേറ്റ് ഫാ.സേവ്യർ പനക്കലിൽ നിന്ന്, എറണാകുളത്തെ സെന്റ് പോൾസ് മേജർ സെമിനാരിയിൽ വച്ചാണ്.
2015-ലാണ് രണ്ടുപേരും മനുഷ്യാവതാര പ്രേഷിത സഭയിൽ പരിശീലനം ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്താണെങ്കിലും ജീവിതത്തിലെ വലിയൊരു സ്വപ്നം നിറവേറിയതിന്റെ സന്തോഷത്തിലാണ് രണ്ടു പേരും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.